പശ്ചിമ ബംഗാളിലെ ചില വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച മഴ കുറഞ്ഞെങ്കിലും, വിശാലമായ ഭൂപ്രദേശങ്ങളും നീണ്ട റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം 40-ലധികം മണ്ണിടിച്ചിലുകൾ നീക്കം ചെയ്യാൻ ദുരന്ത നിവാരണ സേന ഇപ്പോഴും ശ്രമിക്കുകയാണ്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, വടക്കൻ ബംഗാളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഇത് ഇനിയും ഉയർന്നേക്കാം. കുറഞ്ഞത് ആറ് പേരെ കാണാതായി. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ടത്. ജൽപൈഗുരിയിലെ മാധ്യമപ്രവർത്തകരോട് അവർ പറഞ്ഞു. ഓരോ ഇരയുടെയും കുടുംബത്തിന് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അവർ പറഞ്ഞു.
നദിയിലെ മണ്ണ് നീക്കം ചെയ്യൽ, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയിൽ കേന്ദ്രത്തിന്റെ അവഗണനയെ അവർ കുറ്റപ്പെടുത്തി."ഇന്തോ-ഭൂട്ടാൻ നദി കമ്മീഷൻ രൂപീകരിക്കാൻ ഞാൻ കേന്ദ്രത്തോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ എന്റെ ആവശ്യങ്ങൾ ആരും കേട്ടിട്ടില്ല മമ്ത ബാനർജി പറഞ്ഞു ."
വാരാന്ത്യത്തിൽ പെയ്ത ശക്തമായ മഴയും ഇടിമിന്നലും ഡാർജിലിംഗ്, മിരിക് കുന്നുകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.
ടീസ്റ്റ, ടോർസ, സങ്കോഷ്, റൈഡക് എന്നിവയുൾപ്പെടെ കരകവിഞ്ഞൊഴുകുന്ന നദികൾ വിശാലമായ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. തിങ്കളാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്ന സൈന്യത്തിന്റെയും എൻഡിആർഎഫ് ടീമുകളുടെയും നേതൃത്വത്തിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
മുത്തശ്ശിയെ സന്ദർശിക്കുന്നതിനിടെ മണ്ണിടിച്ചിലിൽ മരിച്ച മിരിക് സ്വദേശിയായ എട്ട് വയസ്സുകാരി ആരുഷി ഛേത്രിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ മേഖലയിൽ പര്യടനം നടത്തുന്ന ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥിനിയായ ഹിമാദ്രി പുർകൈറ്റിനെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല .
ചൊവ്വാഴ്ചയോടെ വടക്കൻ ബംഗാളിൽ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.