ഇരു കടലിലും ന്യൂനമർദ്ദങ്ങൾ : ഒറ്റപ്പെട്ട മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ന്യൂനമർദം ദക്ഷിണേന്ത്യയിൽ വീണ്ടും മഴ കൊണ്ടുവരും. മന്ദൂസ് ചുഴലിക്കാറ്റിന്റെ അവശേഷിപ്പുകൾ ഇന്നലെ വടക്കൻ കേരളത്തിനു മുകളിലൂടെ തെക്കുകിഴക്കൻ അറബിക്കടലിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഇത് ശക്തിപ്പെട്ട് ന്യൂനമർദമായി മാറി. വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വീണ്ടും ശക്തിപ്പെട്ടേക്കുമെങ്കിലും ഗൾഫിനെ ബാധിക്കുന്ന വിധത്തിലേക്ക് എത്തില്ല. കടലിൽ തന്നെ ദുർബലമാകും.

അതിനിടെ ഇന്ന് ആൻഡമാൻ കടലിൽ മലാക്ക കടലിടുക്കിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെട്ട് നാളെ (ബുധൻ) ന്യൂനമർദമാകും. തുടർന്ന് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി നീങ്ങും. മുകളിൽ പറഞ്ഞ വെതർ സിസ്റ്റങ്ങൾ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയ്ക്കുമെങ്കിലും ഇടിയോടു കൂടെ കിഴക്കൻ മേഖലയിൽ മഴക്ക് ഇടയാക്കും. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കണം. കേരളത്തിലും നാളെ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദം മഴ നൽകുമെങ്കിലും മന്ദൂസിന്റെ മാതൃകയിൽ ശക്തമായ മഴ സാധ്യതയില്ല. അടുത്ത ദിവസങ്ങളിലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തയുണ്ടാകുകയുള്ളൂ. നെല്ലു കർഷകർക്ക് അടുത്ത മഴ ഇടവേള പ്രതീക്ഷിക്കുന്ന ഇന്നു മുതൽ വെള്ളി വരെ കാർഷിക ജോലികൾ ചെയ്തു തീർക്കാം.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment