Menu

Kerala weather

Kerala Weather Forecast Today: കേരളത്തിൽ ഇന്നും നാളെയും മഴ കുറയും

കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലഭിച്ച വേനൽ മഴക്ക് ഇന്നും നാളെയും താരതമ്യേന കുറവുണ്ടാകും. കഴിഞ്ഞ മൂന്നുദിവസമായി വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴ ലഭിച്ചത്. ഇന്നും വയനാട്, മലപ്പുറം, പാലക്കാട് ജില്ലകൾ ചേരുന്ന ചില ഭാഗങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. പക്ഷേ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് ബാധിക്കില്ല. പൂർണമായും ഒറ്റപ്പെട്ട മഴ ആയിരിക്കും ലഭിക്കുക. മഴയ്ക്ക് ശക്തിയും ദൈർഘ്യവും കുറവായിരിക്കും.വയനാട് ജില്ലയുടെ തെക്കുപടിഞ്ഞാറൻ മേഖല, കോഴിക്കോട് ജില്ലയുടെ തെക്കു കിഴക്കൻ മേഖല, മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര മേഖല, പാലക്കാട് ജില്ലയുടെ മലയോരമേഖല എന്നിവിടങ്ങളിൽ ഇന്ന് നേരിയതോതിൽ മഴ ലഭിക്കും. ഏപ്രിൽ ഒന്നിന് ഈ പ്രദേശങ്ങളിൽ ഇന്നത്തെ പോലെ മഴ കുറവായിരിക്കും.

തെക്കൻ, മധ്യകേരളങ്ങളിലും ഏതാനും ദിവസങ്ങൾക്കു മുമ്പ് ലഭിച്ചതുപോലെയുള്ള ശക്തമായ മഴയൊന്നും ഇന്നും നാളെയും ലഭിക്കില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഒന്നോ രണ്ടോ കിലോമീറ്റർ ചുറ്റളവിൽ മാത്രം ഒതുങ്ങുന്ന അരമണിക്കൂറിൽ കൂടുതൽ നേരം നീണ്ടുനിൽക്കാത്ത മഴക്ക് സാധ്യതയുണ്ട്. നാളെയും ഇതേ അന്തരീക്ഷ സ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ശനിയാഴ്ചക്ക് ശേഷം തെക്കൻ മധ്യ കേരളത്തിന്റെ കിഴക്കൻ മേഖലകളിലേക്ക് കുറച്ചുകൂടി മഴ ശക്തമായി തുടങ്ങും. വടക്കൻ മേഖലയിൽ മഴ കുറയുകയും ചെയ്യും. ഏപ്രിൽ മാസത്തെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വ്യക്തമായി വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ നിരീക്ഷണങ്ങളിലെ തീർച്ചപ്പെടുത്താൻ കഴിയുകയുള്ളൂ.

മഴ വിട്ടുനിൽക്കുന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽ ചൂട് ഉയർന്നു തുടങ്ങും. കേരളത്തിൻറെ ഇടനാട്, തീരദേശ മേഖലകളിൽ ഇന്നും നാളെയും പകൽ താപനില 33 ഡിഗ്രി മുതൽ 37 ഡിഗ്രി വരെ അനുഭവപ്പെടും. ഹിൽ സ്റ്റേഷനുകളിൽ മാത്രമാണ് ഈ സീസണിലെ സാധാരണയിൽ കുറവ് താപനില ഇന്നും നാളെയും അനുഭവപ്പെടുകയുള്ളൂ. എല്ലാം സാധാരണയേക്കാൾ കൂടുതൽ താപനിലയാണ് ഇന്നും നാളെയും പ്രതീക്ഷിക്കുന്നത്. വെയിലിന് ചൂട് കൂടുന്നതിനാൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. സൂര്യാഘാത മുന്നറിയിപ്പുകളും പാലിക്കുക.

Oman Weather update: Rain, Wind, Hail storm to continue in oman

Muscat: Most of the governorates of the Sultanate of Oman have witnessed rains and thunderstorms accompanied by winds and hail since Monday evening. The Wilayat of Al-Khaboura in North Al Batinah Governorate recorded the highest amount of rainfall, said the Ministry of Agriculture, Fisheries and Water Resources (MAFWR). Today, varying rains fell in the governorates of Musandam, Al Buraimi, North and South Al Batinah, Al Dhahirah and Al Dakhiliya, ranging from heavy to medium, which led to the flow of a number of valleys and reefs, and affected traffic in the streets and suspension of studies in most governorates.

The Ministry of Agriculture, Fisheries and Water Resources (MAFWR) published the amount of rainfall distribution over a number of states of the Sultanate from 27 to 28 March 2023 until 10 am. The Wilayat of Al Khabourah in North Al Batinah governorate recorded the highest amount of rain in the Sultanate of Oman during the rains than most of the Wilayats of the Sultanate, reaching 52 mm.

The Wilayats of Izki and Al Hamra also recorded large amounts of rain in Al Dakhiliyah governorate, which reached 40 and 38 mm respectively, followed by the Wilayat of Ibri and Dhank in Al Dhahirah Governorate with a quantity of rain that amounted both to 20 mm, then Nizwa with a quantity of rain that amounted also to 20 mm, then Sohar with 18 mm and Bahla with 16 mm.

While the Wilayats of Khasab and Madha in Musandam Governorate recorded 15 and 14 mm respectively, Saham and Al Jabal Al Akhdhar both recorded 10 mm each.

On the other hand, the Wilayats of Suwaiq and Shinas in North Al Batinah Governorate recorded less amount of rain, amounting for both to 3 mm, while the Wilayats of Liwa in same governorate recorded the least amount of rain water among the Wilayats of the Sultanate, with an amount of 1 mm.

കേരളത്തിൽ വീണ്ടും വേനൽ മഴ തിരികെ എത്തുന്നു

കേരളത്തിൽ ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും വേനൽ മഴക്ക് സാധ്യത. മാർച്ച് 25ന് ശേഷം വേനൽമഴ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചു തുടങ്ങും എന്നാണ് Metbeat Weather നിരീക്ഷണം.

ഇന്ന് വ്യാഴാഴ്ച ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ലഭിക്കും. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴക്ക് സാധ്യതയുള്ളത്. ചൂടിനും നേരിയതോതിൽ ആശ്വാസമാകുന്ന വിധത്തിലാണ് അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മാറ്റം. വടക്കൻ കേരളത്തിന്റെ ജില്ലകളിലും 25നു ശേഷം ഏതാനും ദിവസം ഇടിയോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയ വീഡിയോ റിപ്പോർട്ട് കാണുക.

ഈ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ട മഴ സാധ്യത

(Nowcast: 13/03/23 8:16 PM)
ഇടുക്കി, പത്തനംതിട്ട, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ഇടുക്കി തൊടുപുഴക്ക് സമീപം, ദേവിക്കുളത്തിന് സമീപം, വാഗമൺ, എറണാകുളം മുവാറ്റുപുഴക്ക് കിഴക്ക്, വയനാട്- കുറ്റ്യാടി ചുരത്തിനു സമീപം, കണ്ണൂർ ജില്ലയിലെ കിഴക്കൻ വന മേഖല എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. valid upto 10 Pm

– Metbeat Weather

കടുത്ത വേനൽ ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴ സാധ്യത

കടുത്ത ചൂടിന് ആശ്വാസമേകി കേരളത്തിൽ വേനൽ മഴക്ക് സാധ്യത. ഫെബ്രുവരി രണ്ടാം വാരം തന്നെ കേരളത്തിൽ ഇത്തവണ വേനലിന് സമാന അന്തരീക്ഷസ്ഥിതി ഉടലെടുത്തിരുന്നു. ഫെബ്രുവരിയിൽ തന്നെ കണ്ണൂരിൽ 42 ഡിഗ്രി ചൂടിലെത്തി. കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ മഴ വിട്ടു നിൽക്കുകയും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയുമായിരുന്നു. വേനൽ കടുത്തതോടെ വടക്കൻ കേരളത്തിൽ ജലാശയങ്ങളും വറ്റി വരളുകയാണ്. കാലവർഷവും ശീതകാലമഴയും വടക്കൻ കേരളത്തിൽ കുറവായിരുന്നു.

കേരളത്തിൽ മാർച്ച് പകുതിക്ക് ശേഷം മഴ സാധ്യതയുണ്ടെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ സൂചിപ്പിച്ചിരുന്നു. ഈമാസം 15 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ അനുകൂല അന്തരീക്ഷസ്ഥിതിയാണുള്ളതെന്ന് ഞങ്ങളുടെ മീറ്റിയോറളജിസ്റ്റ് പറയുന്നു. കഴിഞ്ഞ ദിവസം കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചിരുന്നു. ഇത്തരം മഴ സാധ്യത 15 വരെ തുടരും. കൂടുതലും ഇത്തരം മഴ തെക്കൻ ജില്ലകളിലാകും ലഭിക്കുക. 15 ഓടെ മധ്യ കേരളത്തിലും മഴ ലഭിച്ചു തുടങ്ങും. 17 ഓടെ കേരളത്തിൽ എല്ലാ ജില്ലകളിലേക്കും മഴ പെയ്യാൻ അനുകൂല അന്തരീക്ഷ സ്ഥിതി സംജാതമാകും. വടക്കൻ കേരളത്തിലും മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മഴ സാധ്യതയെ കുറിച്ച് കൂടുതലറിയാൻ താഴെ നൽകിയ ഞങ്ങളുടെ സ്ഥാപകൻ വെതർമാൻ കേരളയുടെ അവലോകന വിഡിയോ കാണുക.

കേരളത്തിൽ ഇന്നു മുതൽ ഈർപ്പമുള്ള കാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്നു പ്രവേശിച്ചു തുടങ്ങും. ഇത് മേഘരൂപീകരണത്തിന് ഇടയാക്കും. അടുത്ത ദിവസങ്ങളിൽ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ ഫേസ് രണ്ടിലേക്ക് മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത് കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ മഴ സാധ്യത വർധിപ്പിക്കും. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴികൾക്കും മറ്റും എം.ജെ.ഒ കാരണമാകാറുണ്ട്. ഈ മാസം 20 വരെയുള്ള ദിവസങ്ങളിലാണ് ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് കേരളത്തിൽ മഴ സാധ്യതയുള്ളത്.
Metbeat Weather എൻറെ കാലാവസ്ഥ അവലോകനങ്ങൾക്കും കാലാവസ്ഥാ വാർത്തകൾക്കുമായി www.metbeatnews.com , www.metbeat.com വെബ്സൈറ്റുകൾ എപ്പോഴും സന്ദർശിക്കുക.
Photo: A Sanesh

കൊടുംചൂട് ; സംസ്ഥാനത്തെ താപസൂചിക ഉയർന്ന നിലയിൽ, സൂര്യാഘാത സാധ്യത

സംസ്ഥാനത്തെ താപസൂചിക ഉയർന്ന നിലയിൽ കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവേ കൂടുതലായിരിക്കും. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും ആർദ്രത (humidity) സംയുക്തമായി ഉണ്ടാവുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക (heat index).

കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ അനുഭവപ്പെട്ടുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നും ഇൻഡക്‌സിൽ പറഞ്ഞു.
സംസ്ഥാനത്തെ താപ സൂചികാ വിവരങ്ങളനുസരിച്ച് (heat index) കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ചൂടു കൂടുതൽ.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപസൂചിക

താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡക്സ് അനുസരിച്ച് ഇടുക്കിയിൽ ചില പ്രദേശങ്ങളിൽ 29ന് താഴെയാണ് താപനില. അതേസമയം സംസ്ഥാനത്ത് ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം ഇന്നത്തെ അന്തരീക്ഷസ്ഥിതി: ഭാഗിക മേഘാവൃതം, കാറ്റിന് സാധ്യത

ഇന്ന് മാർച്ച് 9 ന് കേരളത്തിന്റെ ചില മേഖലകളിൽ ഭാഗിക മേഘാവൃതം. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇന്നും ഭാഗികമായി മേഘ സാന്നിധ്യം. എന്നാൽ മഴക്ക് സാധ്യതയില്ല. കോഴിക്കോട് മുതൽ വടക്കോട്ടും ഒറ്റപ്പെട്ട മേഘം കാണാം. കാസർകോടും ഭാഗിക മേഘാവൃതം.
ഇതിനാൽ വെയിൽ ചൂടിന് നേരിയ ആശ്വാസം പ്രതീക്ഷിക്കുന്നു. എവിടെയും വേനൽ മഴക്ക് സാധ്യത ഇല്ല.

കാറ്റിന് സാധ്യത
കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റുണ്ടാകും. മണിക്കൂറിൽ 35 – 48 കി.മി വരെ വേഗത്തിൽ വരെ കാറ്റ് പ്രതീക്ഷിക്കാം. വൈകിട്ട് തീരദേശത്തും കാറ്റ് പ്രതീക്ഷിക്കാം. എറണാകുളത്ത് മണിക്കൂറിൽ 35 കി.മി വേഗത്തിൽ ഇന്ന് വൈകിട്ടു കടൽക്കാറ്റ് കയറാൻ സാധ്യത ഉള്ളതിനാൽ ബ്രഹ്മപുരത്തെ അന്തരീക്ഷ വായു നിലവാരം (AQI) ഉയരാനാണ് സാധ്യതയെന്ന് Metbeat Weather നിരീക്ഷിക്കുന്നു.

കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യത. തിരമാലകൾക്ക് 0.2 മീറ്റർ മുതൽ 0.9 മീറ്റർ വരെ ഉയരം ഉണ്ടാകാം. ഈ മാസം 10 വരെ ജാഗ്രതാ മുന്നറിയിപ്പ് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു.

കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 3 &4 ) ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 5°c വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയെന്നാണ് IMD യുടെ അറിയിപ്പിൽ പറയുന്നത്.

സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്നതായും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

ജാഗ്രത നിർദേശങ്ങൾ

* പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെചെയ്യണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

കേരളത്തിൽ ചില മേഖലകളിൽ ഉച്ചയ്ക്ക് ശേഷം കാറ്റിന് സാധ്യത, കന്യാകുമാരി കടലിൽ മത്സ്യബന്ധന വിലക്ക്

കേരളത്തിൽ ഉച്ചയ്ക്ക് ശേഷം കാറ്റിന് സാധ്യത. ചൂടിന് നേരിയ ആശ്വാമായി കിഴക്കൻ മേഖലകളിൽ കാറ്റ് ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് ആറു വരെ കിഴക്കൻ മേഖലയിലും ഇടനാടു പ്രദേശങ്ങളിലും മണിക്കൂറിൽ 45 കി.മി വരെ വേഗത്തിലുള്ള കാറ്റു വീശാം. ചില ജില്ലകളിൽ തീരദേശത്തും കാറ്റുണ്ടാകും.

നാളെ (വെള്ളി) കാസർകോട് ജില്ലയിലെ തയ്യേനി, കണ്ണൂർ ജില്ലയിലെ നടുവിൽ, പേരാവൂർ മേഖലകൾക്ക് കിഴക്കും വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളും, തൃശൂർ, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പാലക്കാട്, മണ്ണാർക്കാട്, നെല്ലിയാമ്പതി, കാരാപാറ, കൊടുവായൂർ മേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കി.മി വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

ഇടുക്കി ജില്ലയിലെ കുമളി, കമ്പം, കട്ടപ്പന, നെടുങ്കണ്ടം മേഖലയിൽ മണിക്കൂറിൽ 40 കി.മ വരെയുള്ള കാറ്റിനും സാധ്യത. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, കുളത്തുപുഴ, പുനലൂർ, പത്തനംതിട്ട അച്ചൻകോവിൽ മേഖലകളിലും മണിക്കൂറിൽ 40 കി.മി വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.

വൈകിട്ട് കണ്ണൂർ ജില്ലയുടെ മറ്റു ഭാഗങ്ങളിലും കോഴിക്കോട് ജില്ലയിലെ വടകര, ബാലുശ്ശേരി മേഖലയിലും മണിക്കൂറിൽ 30 മുതൽ 40 കി.മി വരെയുള്ള കാറ്റ് പ്രതീക്ഷിക്കാം. കന്യാകുമാരി കടലിൽ 40 മുതൽ 45 കി.മി വരെയുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കാലാവസ്ഥാ വകുപ്പ് ഈ മാസം 6 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ മുന്നറിയിപ്പില്ല.

India experienced warmest February this year since 1877 IMD

New Delhi, Feb 28 (PTI) India reported the warmest February this year since 1877 with average maximum temperatures touching 29.54 degrees celsius, the weather office said on Tuesday while linking it with global warming.

The India Meteorological Department (IMD) said most parts of the country are expected to experience above-normal temperatures while the southern peninsula and parts of Maharashtra are likely to escape the brunt of harsh weather conditions.

Addressing a virtual press conference, S C Bhan, the Head of the Hydromet and Agromet Advisory Services of IMD said there was little probability of heat waves in March, but most parts of the country could experience extreme weather conditions in April and May.

The monthly average maximum temperature for February was the highest since 1877, Bhan told reporters in response to a question, linking the rising trend to the phenomenon of global warming.

“The entire globe is living in an era of global warming. We are living in a warming world,” Bhan said when asked whether the high temperatures were an indication of climate change.

The monthly average minimum temperature over the Indian region was the fifth highest during this February since 1901.

Rainfall average over the country is most likely to be normal (83-117 per cent of long period average) in March, Bhan said. The LPA of rainfall over the country as a whole during March based on data from 1971-2020 is about 29.9 mm.

He said below-normal rainfall was expected over most areas of northwest India, west-central India and some parts of east and northeast India.
Normal to above-normal rainfall is likely over most parts of peninsular India, east-central India and some isolated pockets of northeast India.

Bhan said currently, La Nina conditions were prevailing over the equatorial Pacific region, which was expected to weaken and turn to El Nino Southern Oscillation (ENSO) neutral conditions during the pre-monsoon season.

He said it was too early to forecast the impact of El Nino conditions on the monsoon season. “April would be a better time to forecast the impact of El Nino on the monsoon. We will issue a forecast mid-April,” Bhan said.