Menu

weather

UK Weather Update: Wet in south Sunday but turning colder from the north

Uk Met office Weather Update

Today:
Sunny spells and showers for most, heaviest and most frequent over southern Scotland and northern England with the odd rumble of thunder possible. Winds easing from the west. More persistent rain arriving in far southwest later.

Tonight:
Rain moving across much of Wales, south and central England, some heavy. Perhaps some very strong winds along channel coasts. Colder with showers to the north, becoming wintry far north.

Sunday:
Rain in south gradually clearing south and east. Colder air in north spreading to all but far southwest. Showers for north and east Scotland and northeast England.

Outlook for Monday to Wednesday:
Cold on Monday but mostly dry with sunny spells. Turning milder Tuesday onward with spells of rain, heavy at times, spreading in from the west.

Updated: 04:00 (UTC) on Sat 25 Mar 2023

കേരളത്തിൽ ചൂട് 41.5 ഡിഗ്രി പിന്നിട്ടു, മഴ സാധ്യത എങ്ങനെ (Video)

കേരളത്തിൽ ചൂട് ഫെബ്രുവരിയിൽ തന്നെ 41.5 ഡിഗ്രിയും കടന്നു. അസാധാരണമാണ് ഫെബ്രുവരിയിൽ ഇത്രയും ചൂട് കേരളത്തിൽ രേഖപ്പെടുത്തുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം കൂടിയ താപനില 41 ഡിഗ്രിക്കു മുകളിലും രണ്ടിടങ്ങളിൽ 40 ഡിഗ്രിക്കു മുകളിലും രണ്ടിടങ്ങളിൽ 39 ഡിഗ്രി ചൂടും റിപ്പോർട്ട് ചെയ്തു.

11 സ്‌റ്റേഷനുകളിൽ ചൂട് 38 ഡിഗ്രിക്കു മുകളിലാണ്. 22 സ്‌റ്റേഷനുകളിൽ 37 ഡിഗ്രിക്ക് മുകളിലും. ഈ സാഹചര്യത്തിൽ ഇനിയും ചൂടു കൂടുമോ. കേരളത്തിൽ വേനൽ മഴക്ക് സാധ്യത എപ്പോൾ. എന്താണ് ആഗോളതലത്തിലും പ്രാദേശിക തലത്തിലും കാലാവസ്ഥയിൽ സംഭവിക്കുന്നത്. മെറ്റ്ബീറ്റ് വെതർ എം.ഡിയും കാലാവസ്ഥാ നിരീക്ഷകനുമായ വെതർമാൻ കേരളയുടെ വെതർ അപ്‌ഡേറ്റ് കാണുക. താഴെയുള്ള വിഡിയോ കാണുക.

Storm Otto: Met Office warns of 75mph winds when first named storm of the year hits UK

BY Sky News
The Met Office has warned that Storm Otto is likely to arrive in the early hours of Friday morning.
Named by forecasters in Denmark, the storm is predicted to affect the northeastern coast of England and most of Scotland.
It will move eastwards across the far north of the UK until Friday afternoon.

Met Office chief meteorologist Andy Page said: “Storm Otto will bring high winds and rain to the UK, with some northern parts of Scotland and the northeast of England likely to get the strongest gusts of wind, possibly in excess of 75mph.

“There’s a chance of travel disruption and high-sided vehicles could be particularly prone to disrupted plans in this set-up. There’s associated rain with Storm Otto, with 40-50 mm of rain likely to fall over parts of western Scotland.”

Other potential impacts include the likelihood of large waves, especially on the North Sea coast, and a chance of some damage to buildings and infrastructure.
Otto is the first named storm to impact the UK, since the beginning of the current storm-naming season last September. The Met Office’s first named storm of the season will be Storm Antoni.

After the storm has passed late on Friday, the rest of the weekend will be largely unsettled, according to the Met Office, with a mix of cloud and rain on Saturday.

കേരളം വരണ്ടുതന്നെ, കാട്ടുതീ സാധ്യതയും നിലനിൽക്കുന്നു

കാര്യമായ അന്തരീക്ഷ മാറ്റങ്ങൾ ഇല്ലാത്തതു കാരണം കേരളത്തിലും ദക്ഷിണേന്ത്യയിലും വരണ്ട കാലാവസ്ഥ അടുത്ത ഒരാഴ്ച തുടരും. ശ്രീലങ്കയിൽ ഫെബ്രുവരി 19 മുതൽ ഏതാനും ദിവസം മഴക്ക് സാധ്യതയുണ്ട്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ മേഖലയിലാണ് മഴ സാധ്യത.


ദക്ഷിണേന്ത്യ വരണ്ടു തന്നെ

കേരളത്തിന്റെ പടിഞ്ഞാറ് അറബിക്കടലിൽ മേഘരൂപീകരണത്തിനും ഒറ്റപ്പെട്ട ചാറ്റൽ മഴക്കോ അടുത്തയാഴ്ച നേരിയ സാധ്യതയുണ്ട്. പക്ഷേ കരയിൽ മഴ പ്രതീക്ഷ തൽക്കാലമില്ല. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മഴക്ക് അനുകൂല അന്തരീക്ഷസ്ഥിതി ഇപ്പോഴില്ലെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്. 

ഉത്തരേന്ത്യയിൽ കാലാവസ്ഥ മാറ്റം
കിഴക്കൻ ബംഗ്ലാദേശിലും സമീപ മേഖലയിലും സമുദ്രോപരിതലത്തിൽ നിന്ന് 3.1 കി.മി ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതു കാരണം മ്യാൻമർ ഉൾപ്പെടെയുള്ള മേഖലകളിൽ അടുത്ത 3 ദിവസം മഴക്ക് സാധ്യത. ബംഗ്ലാദേശിലും മഴ പ്രതീക്ഷിക്കാം. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അരുണാചൽ പ്രദേശിലും മഴ സാധ്യതയുണ്ട്.

കശ്മിരിലും ഹിമാചലിലും മഴ സാധ്യത
ജമ്മു കശ്മിരിൽ ജെറ്റ് സ്ട്രീം വിന്റിന്റെ സ്വാധീനം നിലനിൽക്കുന്നതും പശ്ചിമവാതം വീണ്ടും എത്തിയതും കാരണം  ലഡാക്ക്, ഗിൽജിത് ബാൽട്ടിസ്ഥാൻ, മുസഫറാബാദ് എന്നിവിടങ്ങളിൽ അടുത്ത 3 ദിവസം മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. പശ്ചിമാവാതത്തിന്റെ സ്വാധീനം മൂലം പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും വെള്ളിയാഴ്ച മുതൽ മഴ സാധ്യതയുണ്ട്. 

കേരളത്തിലും ചൂട് കൂടുന്നു, തീപിടുത്തം സുക്ഷിക്കണം
ഉത്തരേന്ത്യയിലെ വരണ്ട കാറ്റിന്റെ സ്വാധീനം കേരളത്തിലും എത്തുന്നതിനാലും കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് എത്തുന്നത് കുറഞ്ഞതിനാലും കേരളത്തിൽ കാട്ടുതീയും മറ്റു തീപിടിത്ത സാധ്യതയും നിലനിൽക്കുന്നു. പകൽ സമയത്ത് തീയിടുന്നത് ഒഴിവാക്കണം. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും മഹാരാഷ്ട്രയിലും അടുത്ത 5 ദിവസം ചൂട് കൂടാനാണ് സാധ്യത. 2 മുതൽ 4 ഡിഗ്രിവരെ താപനില പകൽ വർധിക്കും. ഇതിന്റെ സ്വാധീനം കേരളത്തിലെ കാലാവസ്ഥയിലും പ്രകടമാകും. 

രാത്രിയും ചൂട് കൂടുന്നു
കേരളത്തിൽ രാത്രി താപനിലയിലും മാറ്റം വരും. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ തണുപ്പ് കൂടിയിരുന്നുവെങ്കിൽ ഇനി രാത്രി താപനില കൂടി വരാനാണ് സാധ്യത. 23 ഡിഗ്രി സെൽഷ്യസ് വരെ രാത്രിയിലെ താപനില കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പകൽ താപനില മിക്കയിടങ്ങളിലും 35 ഡിഗ്രിക്ക് മുകളിലാണ്. 

വടക്കൻ ജില്ലകളിൽ പകൽ താപനില ശരാശരിയേക്കാൾ ഒരു ഡിഗ്രിവരെ കൂടുതലാണ്. കശ്മിരും ഹിമാചലും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ വരുന്നതിനാൽ അതിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. 
Photo- Ivin Varughese

യു.എ. ഇയിൽ ഒരു മാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിംങ്ങുകൾ

യു.എ.ഇയില്‍ കൃത്രിമ മഴക്ക് വേണ്ടി
ഒരുമാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിങ്ങുകൾ. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇതുവരെ 13 ക്ലൗഡ് സീഡിങ് നടത്തിയതായും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോ റോളജി (എന്‍.സി.എം) വക്താവ് പറഞ്ഞു. കൃത്രിമമഴ പെയ്യിക്കുന്നതിനാണ് ക്ലൗഡ് സീഡിങ് ചെയ്യുന്നത്. മഴയുടെ തോത് വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.എ.ഇ. പതിവായി ക്ലൗഡ് സീഡിങ് പ്രക്രിയ നടത്താറുണ്ട്. ഇത്തവണ മഴയുടെ തോത് 25 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ക്ലൗഡ് സീഡിംഗ് മാത്രമാണ് ശക്തമായ മഴയുടെ കാരണമെന്ന് അവകാശപ്പെടുന്നില്ലെന്നും വക്താവ് വിശദീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി യു.എ.ഇ. യിലെമ്പാടും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടിയും മിന്നലും ആലിപ്പഴവര്‍ഷവുമുണ്ട്. താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പര്‍വതപ്രദേശങ്ങളിലെ താപനില രണ്ട് ഡിഗ്രിയാണ് ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

2015 മുതല്‍ യു.എ.ഇ.യില്‍ മഴ വര്‍ധിപ്പിക്കുന്നതിനും ജലസുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒട്ടേറെ രീതികള്‍ പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുള്ളത് ക്ലൗഡ് സീഡിങ് പ്രക്രിയയാണ്. ഇതുമൂലം, ഓരോ വര്‍ഷവും ശരാശരി 100 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്താറുള്ള യു.എ.ഇ.യില്‍ സമീപ വര്‍ഷങ്ങളില്‍ മഴയുടെ തോത് വലിയരീതിയില്‍ വര്‍ധിച്ചു. കടുത്ത വേനലിലും മഴ ലഭിക്കുന്നതിനായി ഇത്തരം പ്രക്രിയകള്‍ നടത്താറുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ രാസപദാര്‍ഥങ്ങളുടെ സഹായത്തോടെ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. കഴിഞ്ഞവര്‍ഷം 311 ക്ലൗഡ് സീഡിങ് പ്രക്രിയകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേതൃത്വം നല്‍കിയിരുന്നു.

വാർത്തകളും വിവരങ്ങളും അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CBh4y7LOpCv5631ywoYixw

ശീതകാല മഴ കേരളത്തിൽ 100 % കുറവ്

ജനുവരി ഒന്നു മുതൽ 18 വരെ കേരളത്തിൽ മഴക്കുറവ് 100 ശതമാനം. ജനുവരി മുതൽ ഫെബ്രുവരി അവസാനം വരെ കേരളത്തിൽ ശൈത്യകാല മഴയുടെ സീസണാണ്. ഈ സീണസിൽ ജനുവരി ഒന്നു മുതൽ ഇന്നു വരെ കേരളത്തിൽ ലഭിക്കേണ്ടത് 5.1 എം.എം മഴയാണ്. എന്നാൽ സംസ്ഥാനത്തെവിടെയും മഴ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ ലക്ഷദ്വീപിൽ മഴ റിപ്പോർട്ട് ചെയ്തു. ലക്ഷദ്വീപിൽ 89 ശതമാനമാണ് മഴക്കുറവ്. 10 എം.എം മഴ ലഭിക്കേണ്ടതിനു പകരം ദ്വീപിൽ 1.1 എം.എം മഴ രേഖപ്പെടുത്തി.

കേരളത്തിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും
ഈ മാസം അവസാനം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഇപ്പോഴത്തെ 100 ശതമാനം മഴക്കുറവ് നികത്താനും സാധ്യതയുണ്ട്.

-യു.എ.ഇയിൽ ശനി വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്‌

ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും ഈ ആഴ്ച മുഴുവൻ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. വാരാന്ത്യത്തോടെ കാറ്റ് ശക്തി പ്രാപിക്കുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. അബുദാബിയുടെ തീരദേശ മേഖലകളിലും, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കും.
-മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ന്യൂനമർദം: ഒമാനിൽ മഴ രണ്ടു ദിവസം കൂടി തുടരും

ഒമാനിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ തുടരാൻ സാധ്യത. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത. മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു. നാഷനൽ സെന്റർ ഫോർ ഏളി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാഡ്‌സ് (National Centre for Early Warning of Multiple Hazards) അറിയിച്ചു.
ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായതോടെ മുസന്ദം, സൗത്ത്, നോർത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, അൽ ദാഹിറ, നോർത്ത്, വടക്ക് ഷറക്കീയ എന്നിവിടങ്ങളിലാണ് മഴ സാധ്യത.
ഈ മേഖലകളിൽ ശക്തി കുറഞ്ഞും കൂടിയും മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യത.
മസ്‌കത്ത് ഗവർണറേറ്റിലെ സീബ്, മത്രസ അൽ അമേറത്ത് എന്നിവിടങ്ങളിൽ അടുത്ത ഏതാനും ദിവസം കൂടി മഴ തുടരും.

യു.എ. ഇ യിൽ ശൈത്യകാലം വ്യാഴം മുതൽ തുടങ്ങും

യു.എ.ഇയിൽ ശൈത്യകാലം വ്യാഴാഴ്ച മുതൽ തുടങ്ങുമെന്ന് എമിറേറ്റ് അസ്‌ട്രോണമി സൊസൈറ്റി. ഡിസംബർ 22 പുലർച്ചെ 1.48 മുതൽ മാർച്ച് 20 വരെയാണ് ഈ വർഷത്തെ ശൈത്യകാലമെന്നാണ് സൊസൈറ്റി ചെയർമാൻ ഇബ്രിഹീം അൽ ജർവാൻ അറിയിച്ചത്.
അറബ് ഫെഡറേഷൻ ഓഫ് അസ്‌ട്രോണമി ആന്റ് സ്‌പേസ് സയൻസ് അംഗമാണ് എമിറേറ്റ് അസ്‌ട്രോണമി സൊസൈറ്റി. ദേശീയ വാർത്താ ഏജൻസിയായ വാമിനോടാണ് അൽ ജർവാൻ ഇക്കാര്യം പറഞ്ഞത്.
മകരം നക്ഷത്രത്തിന് ലംബമായി സൂര്യൻ വരുമ്പോഴാണ് ശൈത്യകാലം ആരംഭിച്ചതായി അസ്‌ട്രോണമി പ്രകാരം പറയുക.
ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെയാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ശൈത്യകാലം സജീവമാകുന്നത്. തീരദേശത്ത് കുറഞ്ഞ താപനില 15 ഡിഗ്രിയായും മരുഭൂമിയിലും പർവത മേഖലയിലും 10 ഡിഗ്രിയായും കുറയും. 1.8 കി.മി ഉയരത്തിൽ താപനില പൂജ്യം ഡിഗ്രിവരെ കുറയും. തണുത്ത വായുവിന്റെ പ്രവാഹമാണ് ഈ ഉയരത്തിലുണ്ടാകുക.
ശൈത്യകാലത്ത് യു.എ.ഇയിൽ താപനില 12 നും 25 നും ഇടയിലാണ് പതിവ്. മാർച്ച് മുതൽ താപനില കൂടി തുടങ്ങും. നാഷി കാറ്റ് എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റാണ് യു.എ.ഇയിൽ തണുപ്പ് കൂട്ടുന്നത്. പശ്ചിമവാതത്തിന്റെ ഭാഗമാണ് നാഷി എന്നറിയപ്പെടുന്ന ശൈത്യക്കാറ്റ്.

വരണ്ട കാലാവസ്ഥയിൽ ചർമം ചുളിയില്ല; പരിഹാരം ഇതാ

വരണ്ട കാലാവസ്ഥക്ക് സമാനമാണ് കേരളത്തിൽ അടുത്ത ഏതാനും ദിവസം. രാത്രി തണുപ്പും മഞ്ഞും. മുഖത്തെ വരണ്ട ചർമത്തിന് കാരണമാകുന്ന കാലാവസ്ഥ. അതിന് പ്രകൃതിദത്തമായ പരിഹാരം ഇതാ.

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ഇതില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട് .

വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണര്‍പ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച്‌ ലെവല്‍ സന്തുലിതമാക്കാനും സഹായിക്കും. സൂര്യാതാപത്തില്‍ നിന്നും പരിരക്ഷ നല്‍കാന്‍ കറ്റാര്‍വാഴ സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ ലോലമാകാന്‍ സഹായിക്കുകയും ചെയ്യും.

മുഖക്കുരുവിന്റെ പാടുകൾ, പൊള്ളിയ പാടുകള്‍ പിഗ്മെന്റേഷന്‍ ഇവ പൂര്‍ണമായും അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴ ജെല്ലിനൊപ്പം അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. സ്ഥിരമായി ചെയ്താല്‍ മുഖത്തെ പാടുകള്‍ മാറുകയും മുഖം തിളക്കമുള്ളതാകുകയും ചെയ്യും. കറ്റാര്‍വാഴ ജെല്‍ പതിവായി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകളും മുഖക്കുരവും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.