വിവിധ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ വേനൽമഴ ; പകൽ വെന്തുരുകും

കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ വേനൽ മഴക്ക് സാധ്യത. പകൽ സമയത്ത് കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥയായിരിക്കും. വെയിന് ചൂട് കൂടുന്നതിനാൽ നേരിട്ട് വെയിലിൽ കൊള്ളുന്നത് ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകും. ഉയർന്ന താപനിലയും ഈർപ്പം കൂടിയ സാഹചര്യവും ആണ് താപസൂചിക (Heat Index) കൂടാനും ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകാനും ഇടയാക്കുന്നത്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം ഇടിയോടുകൂടിയുള്ള വേനൽ മഴക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്നും വ്യാപകമായ തോതിൽ മഴ
ലഭിക്കില്ല. മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ അത്യാവശ്യം ശക്തമായി തന്നെ മഴപെയ്യും. എന്നാൽ ഏതാനും കിലോമീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും മഴ ലഭിക്കുക.

ഇന്നും കൂടുതൽ മഴ തെക്ക്
പതിവുപോലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട , തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ഇന്നും മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖല വയനാട് ജില്ലയുടെ മധ്യ മേഖല, കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖല ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയും ഇടനാട് പ്രദേശങ്ങളും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല, തൃശ്ശൂർ ജില്ലയുടെ തെക്കു കിഴക്കൻ മേഖല, മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടെയുള്ള മഴക്ക് സാധ്യതയുള്ളത്. ഇടിമിന്നൽ സാധ്യത തൽസമയം

അറിയാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും metbeatnews.com വെബ്സൈറ്റിലെ ലൈറ്റിങ് റഡാർ ഉപയോഗിക്കാം.

വടക്കൻ കേരളത്തെ അപേക്ഷിച്ച് ഇടുക്കി ഉൾപ്പെടെയുള്ള തെക്കൻ മേഖലയിലെ ജില്ലകളിലാണ് ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളത്.

മാസാവസാനം വടക്കും മഴ
ഈ മാസം 23ന് ശേഷം കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും വേനൽ മഴയെത്തും. വടക്കൻ കേരളത്തിലും ഈ മാസം അവസാനത്തോടെ മഴ ശക്തിപ്പെടുമെന്നാണ് ഞങ്ങളുടെ നിരീക്ഷണം. അതുവരെ കണ്ണൂർ കാസർകോട് ജില്ലകളിൽ മഴ സാധ്യത വിരളമാണ്. കോഴിക്കോട് ജില്ലയുടെ തീരദേശ മേഖലയിലും ഇടനാട്ടിലും ഇന്നും മഴ സാധ്യത കുറവാണ്. പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴ ലഭിക്കും. മണ്ണാർക്കാട് അട്ടപ്പാടി തുടങ്ങിയ മേഖലകളിലും പാലക്കാട് ജില്ലയിൽ ഇന്ന് മഴ സാധ്യതയുണ്ട്. എന്നാൽ പാലക്കാട് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ സാധ്യത കുറവാണ്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment