മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട മുൻ എഫ്.ബി.ഐ.ഏജന്റുമാർ കേസ് നൽകി

ഏജന്റുമാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ബി.ഐ നിയമങ്ങൾ പാലിച്ചു എന്നുമാണ് നേരത്തെ നടന്ന ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

Maneesha M.K
1 min mins read

മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട മുൻ എഫ്.ബി.ഐ.ഏജന്റുമാർ കേസ് നൽകി

2020-ലെ വംശീയ നീതി സമരങ്ങൾക്കിടെ മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട 12 മുൻ എഫ്.ബി.ഐ ഏജന്റുമാർ എഫ്.ബി.ഐ തലവൻ കാഷ് പട്ടേലിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും എതിരെ കേസ് നൽകി. ഏജന്റുമാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട്, അവരെ അന്യായമായി പിരിച്ചുവിട്ടു എന്നാണ് പരാതി.
2020 ജൂൺ 4-ന് ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ, സംഘർഷം ഒഴിവാക്കാനായിട്ടാണ് ഏജന്റുമാർ 'മുട്ടുകുത്തി' നിന്നത്. 

1765276189W.webp  

ഏജൻ്റുമാരുടെ ആവശ്യങ്ങൾ ഇവയാണ്

ഏജന്റുമാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ബി.ഐ നിയമങ്ങൾ പാലിച്ചു എന്നുമാണ് നേരത്തെ നടന്ന ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ കാഷ് പട്ടേൽ ഡയറക്ടറായ ഉടൻ തന്നെ ഈ ഏജന്റുമാരെ പിരിച്ചുവിടാൻ ശ്രമിച്ചുവെന്നും, ഇത് രാഷ്ട്രീയപരമായ പകപോക്കലാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു. 
ജോലിയിൽ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക, മറ്റ് നഷ്ടപരിഹാരങ്ങൾ എന്നിവയാണ് മുൻ ഏജന്റുമാർ ആവശ്യപ്പെടുന്നത്.

English Summary : Twelve former FBI agents have filed a lawsuit against FBI chief Kash Patel and Attorney General Pam Bondi, claiming wrongful termination during 2020 protests.