വാൽനക്ഷത്രവും ഭൂമിയും കണ്ടുമുട്ടുന്ന ആ അപൂർവ്വ ആകാശവിസ്മയ കാഴ്ച നാളെ 

നഗ്നനേത്രങ്ങൾക്ക് ഈ ധൂമകേതു ദൃശ്യമാകില്ല എന്നും ഗവേഷകർ എടുത്തു പറയുന്നു. മാത്രമല്ല ഇത് ഭൂമിക്ക് ഭീഷണി ഉയർത്തുന്നില്ല എന്നും ഗവേഷകർ പറഞ്ഞുവെക്കുന്നു. 3I/ATLAS എന്നു പേരിട്ടരിക്കുന്ന ധൂമകേതുവിന്‍റെ യാത്ര സുരക്ഷിതമാണ്.

Maneesha M.K
1 min mins read

വാൽനക്ഷത്രവും ഭൂമിയും കണ്ടുമുട്ടുന്ന ആ അപൂർവ്വ ആകാശവിസ്മയ കാഴ്ച നാളെ 

ഭൂമിയുടെ അടുത്തേക്ക് പാഞ്ഞടുക്കുന്ന വാൽനക്ഷത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം.ഈ ആകാശവിസ്മയം കാത്തിരിക്കുകയാണ് ഗവേഷകരും. 3I/ATLAS വാൽനക്ഷത്രം 19ന് ഭൂമിയുടെ അടുത്തെത്തും. ആകാശത്തെ മഹാസംഭവം നിരീക്ഷിക്കാനുള്ള തയാറെടുപ്പുകൾ ശാസ്ത്രലോകം നടത്തിക്കഴിഞ്ഞു. അത്യപൂർവമായ ഒരു വാൽനക്ഷത്രമാണ് ഭൂമിക്കരികിലൂടെ പറക്കാൻ പോകുന്നത്. 3I/ATLAS എന്നു പേരിട്ടരിക്കുന്ന ധൂമകേതുവിന്‍റെ യാത്ര സുരക്ഷിതമാണെന്നും ഭൂമിയെ ഇതു ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. 

വാൽനക്ഷത്രം 168 ദശലക്ഷം മൈൽ അകലെ

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 1.8 ആസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 270 ദശലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 168 ദശലക്ഷം മൈൽ) അകലെയായിരിക്കും വാൽനക്ഷത്രം കടന്നുപോകുക. ചിലിയിൽ നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ATLAS ടെലിസ്കോപ്പ് ആണ് 2023 ജൂലൈ ഒന്നിനു വാൽനക്ഷത്രത്തെ കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തുനിന്നാണ് വന്നതെന്നും ബഹിരാകാശത്തേക്കു തിരികെ പോകുമെന്നും സ്പേസ് ഏജൻ‌സി സ്ഥിരീകരിക്കുന്നുണ്ട്. 

ഭൂമിയോട് അടുക്കുമ്പോൾ പച്ചനിറം

നിരവധി കൗതുകകരമായ വിവരങ്ങൾ ധൂമകേതുവിനെക്കുറിച്ചു ഗവേഷകർ പങ്കുവയ്ക്കുന്നു. ഭൂമിയോട് അടുക്കുമ്പോൾ നക്ഷത്രാന്തര വസ്തുവിനു പച്ച നിറമാകുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ജെമിനി നോർത്ത് ടെലിസ്കോപ്പ് പകർത്തിയ ചിത്രത്തിൽനിന്നാണ് ധൂമകേതു പച്ചനിറം പ്രാപിക്കുന്നതു കണ്ടെത്തിയത്.

1766044169W.webp  

നഗ്നനേത്രങ്ങൾക്ക് ഈ ധൂമകേതു ദൃശ്യമാകില്ല എന്നും ഗവേഷകർ എടുത്തു പറയുന്നു. മാത്രമല്ല ഇത് ഭൂമിക്ക് ഭീഷണി ഉയർത്തുന്നില്ല എന്നും ഗവേഷകർ പറഞ്ഞുവെക്കുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനിയും ജൂപ്പിറ്റർ ദൗത്യവും അടുത്തിടെ വാൽനക്ഷത്രത്തിന്‍റെ പുതിയ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഇന്ന് രാത്രി 11 മുതൽ 19, പുലർച്ചെ നാലുവരെ വെർച്വൽ ടെലിസ്കോപ്പ് പ്രോജക്റ്റ് ഹോസ്റ്റ് ചെയ്യുന്ന സൗജന്യ ലൈവ് സ്ട്രീം വഴി ധൂമകേതുവിനെ നിരീക്ഷിക്കാം. 

English Summary : Discover fascinating details about the newly observed comet and its implications for Earth. Join researchers as they unveil cosmic mysteries tonight