തെക്കൻ യു.എസിലെ ലൂസിയാനയിൽ ടൊർണാഡോയിൽ താൽക്കാലിക വീടു പറന്നു പോയി കുട്ടി മരിച്ചു. മാതാവിനെ കാണാതായി. അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പ്രദേശത്തെ മൊബൈൽ വീടുകളെല്ലാം തകർന്നിട്ടുണ്ട്.
രാത്രി മുഴുവൻ കുട്ടിയുടെ മാതാവിന് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു. ടൊർണാഡോയിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി. വൈദ്യുതി ടവറുകൾ തകർന്നു. ഉത്്ഹ് എന്ന പ്രദേശത്ത് 22 പേർക്ക് പരുക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നവംബറിലും യു.എസിലെ ഒക് ലഹോമയിലും ടെക്‌സസിലും അർകനാസിലും ശക്തിയേറിയ ടൊർണാഡോ ഉണ്ടായിരുന്നു. അമേരിക്കയിൽ ടൊർണാഡോ പതിവാണ്. നേരത്തെ കെന്റുകിയിൽ ടൊർണാഡോയിൽ 79 പേർ മിരിച്ചിരുന്നു.
There is no ads to display, Please add some