കടൽ പ്രക്ഷുബ്ധം, ബോട്ട് മറിഞ്ഞ് അപകടം (വിഡിയോ)

കാലവർഷം ശക്തിപ്പെട്ടതിനു പിന്നാലെ കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് കൊല്ലത്ത് രണ്ടിടങ്ങളിൽ അപകടം. കഴിഞ്ഞ ദിവസങ്ങളിൽ ജൂലൈ 31 മുതൽ കടലിൽ കാറ്റിന് ശക്തികൂടുമെന്ന് മെറ്റ്ബീറ്റ് വെതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നു രാവിലത്തെ യൂറോപ്യൻ ഉപഗ്രഹ റീഡിങ്ങുകളിൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ മേഖലകളിൽ കടലിൽ 50 കി.മി വേഗത കാറ്റിന് രേഖപ്പെടുത്തിയിരുന്നു.
കൊല്ലത്ത് മീൻപിടിത്തബോട്ടുകളിൽ നിന്ന് കടലിൽ വീണ മൽസ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപെട്ടു. നീണ്ടകര അഴിമുഖത്തായിരുന്നു ആദ്യത്തെ അപകടം. തിരയിൽപ്പെട്ട് ആടിയുലഞ്ഞ ബോട്ടിൽ നിന്ന് ഒരു മൽസ്യത്തൊഴിലാളി കടലിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബോട്ടിലുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. കരുനാഗപ്പളളി അഴീക്കൽ തുറമുഖത്ത് ബോട്ടിൽ നിന്ന് കടലിൽ വീണ മൂന്ന് മൽസ്യത്തൊഴിലാളികൾ നീന്തി രക്ഷപെട്ടു. ചേറ്റുവയിൽ നിന്ന് മീൻപിടിക്കാൻ പോയവരാണ് ശക്തമായ തിരയിൽപ്പെട്ട് തെറിച്ച് കടലിൽ വീണത്. വിഡിയോ കാണാം.

അതിനിടെ, ചാവക്കാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. നാലുപേർ രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment