kerala weather 14/03/24: ഈ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചു, നാളെയും ചൂട് ഉയർന്നു തന്നെ

kerala weather 14/03/24: ഈ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചു, നാളെയും ചൂട് ഉയർന്നു തന്നെ

ഇന്ന് വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴ ലഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലാണ് രാത്രി 7 മണിയോടു കൂടെ മഴ ലഭിച്ചത്. ജില്ലകളുടെ കിഴക്കൻ മേഖലയിലായിരുന്നു മഴ. മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ നിലമ്പൂർ ഭാഗത്തും രാത്രിയിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ രാത്രിയിലും പുലർച്ചെയും മഴ സാധ്യത.

മാർച്ച് 18 വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയാകും. തമിഴ്നാട്ടിലെ കനത്ത ചൂട് പാലക്കാട് ജില്ലയിലും തുടരുകയാണ്. തമിഴ്നാട്ടിലെ ഈറോഡ്, കോയമ്പത്തൂർ, സേലം, തിരുപ്പൂർ, അവിനാശി, ഉത്തുക്കുളി തുടങ്ങിയ പ്രദേശങ്ങളിൽ നാളെയും കനത്ത ചൂട് അനുഭവപ്പെടും.

ഈ റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ 40 ഡിഗ്രി ചൂട് അനുഭവപ്പെടാനാണ് സാധ്യതയുള്ളതെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. തമിഴ്നാട്ടിൽ അടുത്ത ദിവസവും ചൂട് കൂടി തന്നെ നിൽക്കും. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് ആന്ധ്രപ്രദേശിൽ ആണ്. ഇവിടെ 40 മുതൽ 42 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടേക്കാം എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. എന്നാൽ കാലാവസ്ഥ വകുപ്പിന്റെ മാപിനികളിൽ 40 ഡിഗ്രി വരെയാണ് ഇതുവരെ ചൂട് രേഖപ്പെടുത്തിയത്.

ഞായർ വരെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്  എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ കടുത്ത ചൂടുള്ള തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 14 മുതൽ 18 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരുന്നു. 

അതിനിടെ കേരള തീരത്ത് ഇന്ന്  ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 14 – 03 – 2024 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

14-03-2024 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ    ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

© Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment