ഡാമുകൾ പകുതി നിറഞ്ഞു, മഴ കനത്താൽ പ്രളയ സാധ്യത?

ഡാമുകൾ പകുതി നിറഞ്ഞു, മഴ കനത്താൽ പ്രളയ സാധ്യത?

തെക്കു പടിഞ്ഞാറൻ മൺസൂൺ മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ സംസ്ഥാനത്തെ ഡാമുകളിലെ ജലത്തിൻ്റെ അളവ് പകുതിയായി. ഇനിയും കനത്ത മഴയുടെ നാളുകൾ വരാനിരിക്കുന്നു എന്ന
കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രളയ സാധ്യത ഉടലെടുത്തേക്കുമോ എന്നാണ് ആശങ്ക.

കാലവർഷം നേരത്തെ എത്തിയതും വേനൽക്കാലത്തെ കനത്ത മഴയും കാരണം അണക്കെ ട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികമാണ്. ജൂൺ ഒന്നു മുതൽ മഴ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്കിന് കുറവില്ല.

ജൂൺ ഒന്നു മുതൽ 21 വരെയുള്ള കണക്കനുസരിച്ച് 432.04 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളിലേക്ക് ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോർഡ് ലോഡ് ഡെസ്പാച്ച് സെന്റർ പ്രതീക്ഷിച്ചിരുന്നത്. 2038 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്.

എന്നാൽ കഴിഞ്ഞ 20 ദിവസത്തിൽ എത്തിയതാകട്ടെ 979.549 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. എന്നാൽ ഈ സമയത്ത് രണ്ട് ന്യൂനമർദ്ദങ്ങൾ കാരണം ഏതാനും ദിവസം ശക്തമായ മഴ ലഭിച്ചു എന്നല്ലാതെ കൂടുതൽ വെള്ളം എത്താനുള്ള മഴ ഇവന്റുകൾ ഉണ്ടായിരുന്നില്ല.

തിങ്കൾ മുതൽ വീണ്ടും മഴ

തിങ്കളാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാപ്രവചനം. ജൂലൈ ആദ്യവാരങ്ങളിലും മഴ കനത്തേക്കും. ഇതേ അവസ്ഥ തുടർന്നാൽ ഇതവണ കേരളത്തിൽ പ്രളയ സാധ്യതയുള്ളതായി വി ദഗ്ധർ വിലയിരുത്തുന്നുണ്ട്. ജൂലൈയിലും ഓഗസ്റ്റിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഇത്തവണ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്നലെ വൈകിട്ടോടെ ജലശേഖരം സംഭരണ ശേഷിയുടെ 50 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേദിവസത്തേക്കാൾ ഇരട്ടിയിലധികം വെള്ളം ഇപ്പോൾ ഡാമുകളിൽ സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേദിവസം 24.5 ശതമാനം വെള്ളമാണ് ശേഖരിച്ചിരുന്നത്.

ഗ്രൂപ്പ് ഒന്നിൽപെട്ട വലിയ അണക്കെട്ടുകൾ 48 ശതമാനവും ഗ്രൂപ്പ് രണ്ടിൽപെട്ട ഇടത്തരം അണക്കെട്ടുകൾ 60 ശതമാനവും ഗ്രൂപ്പ് മൂന്നിൽ പെട്ട ചെറിയ അണക്കെട്ടുകൾ 78 ശതമാനവും നിറഞ്ഞുകഴിഞ്ഞു.

വൈദ്യുതി ഉൽപാദനം കൂട്ടി

ജലനിരപ്പ് കുതിച്ചുയരുന്നതിനാൽ ആഭ്യന്തര വൈദ്യുതി ഉൽപാദനം കെ.എസ്.ഇ.ബി വീണ്ടും ഉയർത്തി. 44.8005 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉൽപാദനം. 79.737 ദശലക്ഷം യൂനിറ്റ് ഉപയോഗിച്ചതിൽ 34.847 ദശലക്ഷം യൂണിറ്റാണ് പുറമെ നിന്ന് വാങ്ങിയത്.

ഇടുക്കിയിലും ജലനിരപ്പ് ഉയർന്നു

2,351 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവ സത്തേക്കാൾ 24 അടി കൂടുത ലാണിത്. 2,365 അടി ബ്ലൂ അലർ ട്ട് ലെവലും 2,371 അടി ഓറഞ്ച് അലർട്ട് ലെവലും 2,372 അടി നിലവിലെ റെഡ് അലർട്ട് ലെവലും ആണ്. 2,373 അടിയാണ് റൂൾ ലെവൽ. ഈ ജലനിരപ്പ് എത്തിയാൽ അണക്കെട്ട് തുറന്നുവിടും.

മുല്ലപ്പെരിയാറിലും ജലനിരപ്പ് കൂടി

133 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണശേഷിയായി നിശ്ച യിച്ചിരിക്കുന്നത്. 9 അടികൂടിയാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും. ഈ വെള്ളം ഇടുക്കിയിലേക്കാണ് എത്തുക.

മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ട് സംഭരണശേഷിയോട് അടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്‌നാട് അധിക ജലം കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്.

970 ഘനയടി ജലം നിലവിൽ തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ട് ലാന്റിങ് മുങ്ങിത്തുടങ്ങിയിട്ടുണ്ട്.

English Summary : Current status of Kerala’s dams and the potential flood risks as heavy rains approach. Stay informed and prepared for changing weather conditions. stay on metbeatnews.com for update

കടപ്പാട് : ബാസിത് ഹസൻ / Suprabhaatham.com

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020