മാസത്തോളമായി കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന യൂറോപ്പിൽ വരൾച്ചയും കാട്ടുതീയും രൂക്ഷമാകുന്നു. ബ്രീട്ടീഷ് സർക്കാർ ഔദ്യോഗികമായി വരൾച്ചാ ബാധിത പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ തെക്ക്, മധ്യ, കിഴക്കൻ പ്രദേശങ്ങളിലാണ് വരൾച്ചാ പ്രഖ്യാപനം. 1935 നു ശേഷം ഇതാദ്യമായാണ് വരണ്ട ജൂലൈ മാസം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നദികളും ജലാശയങ്ങളും വറ്റി. വരുന്ന നാലു ദിവസം അതിതീവ്ര ചൂട് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അത്യാവശ്യത്തിനുള്ള വെള്ളം സ്റ്റോക്കുണ്ടെന്നാണ് എല്ലാ ജലവിതരണ കമ്പനികളും പറയുന്നത്. കഴിഞ്ഞ വരൾച്ചാകാലത്തേക്കാൾ മുന്നൊരുക്കങ്ങൾ ഇത്തവണ നടത്തിയിരുന്നുവെന്ന് ജല മന്ത്രി സ്റ്റീവ് ഡബിൾ പറഞ്ഞു.
റിനെ നദിയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം വലിയതോതിൽ കുറഞ്ഞു. ഇതോടെ ചങ്ങാട സർവിസുകൾ പലയിടത്തും നിർത്തിവച്ചു. ഒന്നര മീറ്റർ വെള്ളം നദിയിലുണ്ടായിരുന്നു. ഇപ്പോഴത് 30 സെറ്റീമീറ്ററായി പലയിടത്തും കുറഞ്ഞിട്ടുണ്ട്.
There is no ads to display, Please add some