കേരളത്തിൽ 35 ശതമാനം മഴക്കുറവ് ; ഓഗസ്റ്റിൽ ചൂട് കൂടുമെന്ന് ഐ എം ഡി

കാലവർഷത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങളാണ് ജൂൺ, ജൂലൈ. ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ താരതമ്യേനെ കുറഞ്ഞ മഴയാണ് കേരളത്തിൽ ലഭിക്കുക.എന്നാൽ ജൂൺ ജൂലൈ മാസങ്ങളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം നിലവിൽ കേരളത്തിൽ 35% മഴക്കുറവ് രേഖപ്പെടുത്തി. എൽ നിനോ വർഷം തുടങ്ങിയ സാഹചര്യത്തിൽ കേരളത്തിൽ വരൾച്ച ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കാലാവസ്ഥാ നിരീക്ഷകർ. നിലവിലെ മഴ കുറവ് കാലാവസ്ഥ നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.1301.7mm മഴ ലഭിക്കേണ്ട കേരളത്തിൽ 852mm മഴയാണ് ലഭിച്ചത്.

ജില്ലാ അടിസ്ഥാനത്തിൽ മഴ കുറവ് രേഖപ്പെടുത്തിയത് ഇങ്ങനെ

കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സാധാരണ മഴ ലഭിച്ചു. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 20% മഴ കുറവ് രേഖപ്പെടുത്തി. എറണാകുളം 27%, ഇടുക്കിയിൽ 52 ശതമാനം എന്നിങ്ങനെ മഴക്കുറവ് രേഖപ്പെടുത്തി. 1561.6 mm മഴ ലഭിക്കേണ്ട ഇടുക്കി ജില്ലയിൽ 746.7 mm മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയിൽ 40, കോഴിക്കോട് 48, മലപ്പുറം ജില്ലയിൽ 35% മഴക്കുറവ് രേഖപ്പെടുത്തി. പാലക്കാട് 40% തൃശ്ശൂർ 39, വയനാട് 48 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.

അതേസമയം കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 23 ശതമാനം മഴ കുറവ് രേഖപ്പെടുത്തി.1657.9 എം എം മഴ ലഭിക്കേണ്ട മാഹിയിൽ 1270.8 എം എം മഴയാണ് ലഭിച്ചത്. ലക്ഷദ്വീപിൽ സാധാരണ മഴ ലഭിച്ചു ലക്ഷദ്വീപിൽ 17 ശതമാനം മാത്രമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. 624.9 എം എം മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 518.8 mm മഴ ലഭിച്ചു.

ഓഗസ്റ്റിൽ ചൂട് കൂടുമെന്ന് ഐ എം ഡി

ഓഗസ്റ്റിൽ സാധാരണയേക്കാൾ മഴ കുറയും. രാത്രിയും പകലും സാധാരണയേക്കാൾ ചൂട് കൂടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഓഗസ്റ്റിലെ മഴ സാധ്യതയെക്കുറിച്ചുള്ള മെറ്റ്ബീറ്റ് വെതറിന്റെ വിശദീകരണം വരും ദിവസങ്ങളിൽ നമ്മുടെ വെബ്സൈറ്റുകളിൽ നൽകുന്നതാണ്.

മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കുക

ട്രോളിംഗ് നിരോധനം കഴിഞ്ഞ് മൽസ്യ തൊഴിലാളികൾ കടലിൽ പോയിതുടങ്ങി. കേരള തീരത്ത് പൊതുവെ നല്ല കടൽ കാലാവസ്ഥ ആണ്. നാഗർകോവിലിന് തെക്ക് കടലിൽ മണിക്കൂറിൽ 70 കി.മീ വേഗത്തിൽ കാറ്റിന് സാധ്യത. അതിനാൽ ഈ മേഖലയിൽ ചെറു ബോട്ടുകൾ പോകുന്നത് സുരക്ഷിതമല്ല.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment