സുഹൈൽ നക്ഷത്രം തെളിഞ്ഞതിനു പിന്നാലെ യു.എ.ഇയിൽ മഴ

ശൈത്യകാലത്തിന്റെ വരവറിയിച്ച്, യു.എ.ഇയുടെ ആകാശത്ത് ‘സുഹൈൽ’ നക്ഷത്രം തെളിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്ക്, രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. അൽ ഐനിൽ ദുബൈ-അൽ ഐൻ റോഡിൽ കനത്ത മഴ പെയ്യുന്ന ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര(എൻ.സി.എം)മാണ് പുറത്തുവിട്ടിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വരും ആഴ്ചകളിൽ രാജ്യത്തെ താപനില കുറയാൻ സാധ്യതയുണ്ട്.

വേനലിൻറെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് ‘സുഹൈൽ’. ഇന്നലെ പുലർച്ചെയാണ് ഇത് ദൃശ്യമായതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചിരുന്നു.
സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യു.എ.ഇയിൽ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വേട്ടയാടൽ കാലത്തിന്റെ തുടക്കമായും ഇതിനെ പറയാറുണ്ട്. ‘സിറിയസി’ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് ‘സുഹൈലെ’ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

സുഹൈല്‍ നക്ഷത്രം (കനോപസ്) അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകള്‍ അനുസരിച്ച് ഇത് വേനല്‍ക്കാലത്തിന്റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ ക്രമാനുഗതമായ ആരംഭത്തെയും സൂചിപ്പിക്കുന്നുവെന്നാണ് കരുതുന്നത്.ഓഗസ്റ്റ് 24ന് പുലര്‍ച്ചെ മുതല്‍ യു.എ.ഇയുടെയും മധ്യ അറേബ്യയുടെയും തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇയുടെ ജ്യോതിശാസ്ത്രജ്ഞന്‍ നേരത്തെ പറഞ്ഞിരുന്നു. വേനല്‍ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഉഷ്ണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. പലയിടത്തും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് ഇത്തവണ എത്തിയിരുന്നു. അന്താരാഷ്ട്ര ആസ്‌ട്രോണമി സെന്റര്‍ കണക്കനുസരിച്ച് സിറിയസ് നക്ഷത്രത്തിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഇത് ഭൂമിയില്‍ നിന്നും ഏകദേശം 313 പ്രകാശ വര്‍ഷം അകലെയാണ്. അറേബ്യന്‍ ഉപദ്വീപില്‍ ശൈത്യകാലം അവസാനം വരേ ഇതിനെ കാണാനാവും.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment