അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഒക്ടോബർ 8ന് ഉണ്ടായ ശക്തമായ ഭൂകമ്പങ്ങൾ 2,000-ലധികം ആളുകൾ കൊല്ലപ്പെട്ടതിന് കാരണമായിരുന്നു. അതിനുശേഷമുള്ള മൂന്നാമത്തെ ഭൂകമ്പമാണ് ഇന്ന് ഉണ്ടായത്.
പടിഞ്ഞാറൻ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് വടക്ക് പടിഞ്ഞാറ് 33 കിലോമീറ്റർ (21 മൈൽ) വടക്ക് പടിഞ്ഞാറായാണ് ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
20 മിനിറ്റിനുശേഷം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഹെറാത്ത് റീജിയണൽ ഹോസ്പിറ്റലിലെ ഹെഡ് ഡോക്ടർ അബ്ദുൾ ഖാദീം മുഹമ്മദിയെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതു പ്രകാരം, “ഇതുവരെ 93 പേർക്ക് പരിക്കേറ്റു, ഒരാൾ മരിച്ചു.
തുടർ ചലനങ്ങളെ ഭയന്ന് പ്രദേശത്തെ ആളുകൾ പുറത്തു തന്നെ ഉറങ്ങുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂകമ്പത്തെ തുടർന്നുണ്ടായ പൊടിക്കാറ്റുകൾ ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കി.
ലോകാരോഗ്യ സംഘടന(WHO)പറയുന്നത് അനുസരിച്ച് ഏകദേശം 20,000 ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.യുഎസ് സേന പിൻവലിച്ചതിന് ശേഷം 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്ത താലിബാൻ അധികാരികൾ,
രാജ്യം ഇതിനകം മാനുഷിക വെല്ലുവിളി നേരിടുന്നതിനാൽ സഹായം നൽകാൻ പാടുപെടുകയാണ്, മാത്രമല്ല അന്താരാഷ്ട്ര സഹായ സംഘടനകളുമായി അവർക്ക് ശക്തമായ ബന്ധമില്ല.
താലിബാൻ സർക്കാരിനെ ഒരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പല രാജ്യങ്ങളും വിദേശ സഹായം പിൻവലിച്ചതിനെ തുടർന്ന് അഫ്ഗാനിസ്ഥാന്റെ മാനുഷിക പ്രതിസന്ധി രൂക്ഷമായി.
There is no ads to display, Please add some