അഫ്ഗാൻ ഭൂചലനം : മരണം 2000 കവിഞ്ഞു

അഫ്ഗാൻ ഭൂചലനം മരണം 2000 കവിഞ്ഞു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ
മരണം 2000 കവിഞ്ഞു. ഇക്കാര്യം താലിബാൻ സർക്കാർ സ്ഥിരീകരിച്ചു.
2,053 പേർ മരിച്ചെന്നും 9,240 പേർക്ക് പരുക്കേറ്റതായും താലിബാൻ ദുരന്ത പ്രതികരണ മന്ത്രാലയം വക്താവ് മുല്ല ജനാൻ സഈദ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയെ അറിയിച്ചു. 1, 329 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്.

ഗ്രാമത്തിലെ മൺവീടുകൾ തകർന്നതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്. നേരത്തെ 320 പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. 9000 ത്തിലധികം പേർക്ക് പരുക്കേറ്റു.

അഫ്ഗാൻ ഭൂചലനം മരണം 2000 കവിഞ്ഞു
അഫ്ഗാൻ ഭൂചലനം മരണം 2000 കവിഞ്ഞു

6.3 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. മരണസംഖ്യ ഉയർന്നേക്കുമെന്ന് നേരത്തെ യു.എൻ പറഞ്ഞിരുന്നു. മുൻകൂനകൾക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയാണ്. നിരവധി കുട്ടികളും മരിച്ചവരിൽ പെടും.

ശക്തമായ ഭൂചലനത്തിന് പിന്നാലെ അതിനോട് അടുത്ത് തീവ്രതയുള്ള തുടർ ചലനങ്ങളും ഉണ്ടായിരുന്നു .രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും മരണസംഖ്യ വർദ്ധിച്ചേക്കാം എന്നും ഐക്യരാഷ്ട്രസഭ (UN) പറഞ്ഞു.

ഹെറാത് നഗരത്തിന് 40 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. ശനിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. സമീപമുള്ള പ്രവിശ്യകളായ ബദ്കീസിലും ഫറാഹയിലും തുടർ ചലനങ്ങൾ അനുഭവപ്പെട്ടു. ആദ്യ ചലനത്തിലും തുടര ചലനത്തിലുമായി വീടുകൾ തകർന്ന് ആളുകൾ അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. മണ്ണിൽ മൂടപ്പെട്ട നിലയിലാണ് മൃതദേഹങ്ങളെന്ന് രക്ഷാ പ്രവർത്തകർ പറഞ്ഞു.

യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് ഹെറാത്തിന് 40 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവ കേന്ദം.
6.3, 5.9, 5.5 തീവ്രതയുള്ള തുടർ ചലനങ്ങളും ഉണ്ടായി.

അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടു എന്നാണ് ഹെറാത്ത് നഗരത്തിൽ താമസിക്കുന്ന അബ്ദുൽ ഷുക്കൂർ സമാദി പറയുന്നത്. ഹെറാത്ത്
പ്രവിശ്യയിലെ സെന്താ ജാൻ ജില്ലയിലെ 4 ഗ്രാമങ്ങൾ ഭൂചലനത്തിൽ തകർന്നുവെന്ന് ദുരന്തനിവാരണ വിഭാഗം വക്താവ് അറിയിച്ചു. ഇവിടെ 12 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് വിട്ടു നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

https://x.com/MunirK11/status/1710747841373638807?t=m_q3qvObxUyLvtyg0gjdkw&s=09

മറിച്ചവരുടെ കുടുംബങ്ങളെ താലിബാൻ ഉപ പ്രധാനമന്ത്രി അബ്ദുൽ ഗനി ബറാദർ അനുശോചനം അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങളോട് പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാനും ജനങ്ങളോട് രക്തം ദാനം നൽകാനും അദ്ദേഹം അഭ്യർഥിച്ചു.

പരിക്കേറ്റ സഹോദരങ്ങൾക്ക് വേണ്ടി എല്ലാ സഹായം നൽകാനും ഏർപ്പാട് ചെയ്തതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.

© Metbeat News

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment