മഹാരാഷ്ട്രയിൽ 37 % കുടിവെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് സർക്കാർ

കടുത്ത വേനലിൽ ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിൽ ജല സംഭരണികളിൽ 37 ശതമാനം വെള്ളം മാത്രമേ സ്റ്റോക്കുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ 401 ടാങ്കറുകൾ വെള്ളമെത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു. 455 ഗ്രാമങ്ങളിലാണ് ടാങ്കറുകൾ വെള്ളമെത്തിക്കുക. കഴിഞ്ഞ ആഴ്ച മുതൽ 53 ഗ്രാമങ്ങളിൽ കൂടി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. മറാത്ത് വാഡ മേഖലയിലെ 76 അർബൻ സെന്ററുകളിൽ ഏഴിൽ മാത്രമേ ജലവിതരണം സാധാരണ തോതിൽ നടക്കുന്നുള്ളൂവെന്നാണ് ഔംറഗബാദ് ഡിവിഷനൽ കമ്മിഷണർ ഓഫിസിന്റെ റിപ്പോർട്ട്. ചിലയിടത്ത് 15 ദിവസത്തിൽ രണ്ടു തവണയാണ് ജലവിതരണം നടക്കുന്നത്. ജൽന ജില്ലയിൽ 15 ദിവസത്തിൽ ഒരിക്കലാണ് ജലവിതരണം നടക്കുന്നുള്ളൂ. മൺസൂൺ എത്തുന്നതുവരെ ജലക്ഷാമം തുടരുമെന്നാണ വിലയിരുത്തൽ


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment