ന്യൂനമർദം കരയോട് അടുത്തു: ഇന്ന് കേരളത്തിൽ എവിടെയൊക്കെ മഴ പെയ്യും?

ന്യൂനമർദം കരയോട് അടുത്തു: ഇന്ന് കേരളത്തിൽ എവിടെയൊക്കെ മഴ പെയ്യും?

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപംകൊണ്ട ന്യൂനമർദ്ദം തീരത്തേക്ക് അടുക്കുന്നു. ബംഗാദേശിന് പടിഞ്ഞാറും ഒഡിഷക്ക് വടക്കും ആയാണ് ന്യൂനമർദം നിലകൊള്ളുന്നത്. ഇത് ഇന്നോ നാളെയോ കരകയറാം. ഇന്ന് രാവിലെ ന്യൂനമർദ്ദം കരയോട് അടുത്തു. ഇതോടെ കേരളത്തിലും ഇന്നലത്തെക്കാൾ മഴ കൂടും.

ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.
ഇന്ന് (ശനി) വടക്കൻ കേരളത്തിലും മഴ കൂടും. ഉച്ചയ്ക്ക് മുൻപ് മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലയിലെ തീരദേശത്ത് മഴ ലഭിക്കും. കണ്ണൂർ, കോഴിക്കോട്, ജില്ല യിലെ ഇടനാട്ടിലും മഴ ലഭിക്കും.
പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലയിലും ഇന്ന് മഴ ലഭിക്കുമെന്ന് Metbeat Weather റിപ്പോർട്ട് ചെയ്തു.

ഇന്നലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. ഇന്നലെ തീരദേശത്തും കിഴക്കൻ മേഖലയിലും മഴ സാധ്യത ഉണ്ടെന്നായിരുന്നു രാവിലെ metbeatnews.com റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇടനാട് പ്രദേശത്തും മഴ റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ നീണ്ടു നിൽക്കാത്ത ഇടത്തരം മഴ ലഭിച്ചു.

ന്യൂനമർദ്ദത്തെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ മേഘ രൂപീകരണം ശക്തിപ്പെട്ടിട്ടുണ്ട്. ഇതുമൂലം തമിഴ്നാട്ടിൽ ഇന്നും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമർദ്ദം ഒഡീഷയിലേക്ക് അടുക്കുമ്പോൾ കേരളത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നും ഇന്നലത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിന് മുകളിലൂടെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലേക്ക് എത്തുന്ന കാലവർഷ കാറ്റ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ഇത് മൂലം അറബിക്കടലിൽ നിന്ന് ഉണ്ടാകുന്ന മേഘങ്ങൾ കേരളത്തിൽ എത്താനും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന മഴക്കും കാരണമായേക്കാം എന്നാണ് ഞങ്ങളുടെ നിരീക്ഷണം.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നേരിട്ട് കേരളത്തെ സ്വാധീനിക്കുകയോ കേരളത്തിൽ വലിയ തോതിലുള്ള മഴ നൽകുകയോ ചെയ്യില്ല. 2-3 ദിവസം മഴ ലഭിച്ചാലും കേരളത്തിലെ മഴക്കുറവിനെ പരിഹരിക്കാനുള്ള മഴയൊന്നും ഈ മാസം ലഭിക്കാനില്ല.
കാറ്റിന്റെ പാറ്റേണിലും വേഗതയിലും മാറ്റം വരുന്നത് മൂലമാണിത്. ഇപ്പോഴത്തെ കാറ്റിന്റെ പാറ്റേൺ വിശകലനം ചെയ്യുമ്പോൾ കേരളത്തിൽ കൂടുതൽ ശക്തമായി മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ, അറബിക്കടലിൽ മേഘരൂപീകരണം വളരെ കുറവാണ്.
Madden–Julian oscillation (MJO) ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥ ഘടകങ്ങൾ നിലവിൽ കേരളത്തിൽ മഴ നൽകാൻ അനുകൂലമല്ല. MJO വീണ്ടും അനുകൂലമാകുന്നത് അടുത്തമാസം പത്തിന് ശേഷമാണ്. ഈ സമയത്ത് കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ അവലോകന റിപ്പോർട്ടുകളിൽ metbeatnews.com പറഞ്ഞിരുന്നു.

കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലം തമിഴ്നാട്ടിലേക്ക് ബംഗാളും കടലിൽ നിന്നുള്ള മേഘങ്ങൾ കരകയറുകയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ നൽകുകയും ചെയ്യും. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട് മേഖലയിലാണ് കൂടുതൽ മഴക്ക് സാധ്യത. മധുരൈ , തിരുച്ചിറപ്പള്ളി തുടങ്ങിയ തെക്കൻ തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ ലഭിക്കും. കിഴക്കൻ കാറ്റ് തുറമ്പട്ടെങ്കിലും കേരളത്തിന്റെ കിഴക്കൻ മേഖലയിൽ എത്തുന്നതാണ് കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള മഴക്ക് കാരണമാവുക.

വിനോദസഞ്ചാരത്തിനും മറ്റും കേരളത്തിന്റെ കിഴക്കൻ മേഖലയിലേക്ക് പോകുന്നവർ അരുവികളിലും നീർച്ചാലുകളിലും ഉച്ചക്ക് ശേഷം കുളിക്കുന്നത് സുരക്ഷിതമല്ല. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇത്. മലയോര മേഖലകളിൽ യാത്രചെയ്യുന്നവർ അവിടെയുള്ളവർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക. എല്ലാ പ്രദേശങ്ങളിലും മഴയുണ്ടാകില്ല എന്നാൽ കാടിനുള്ളിലും മറ്റും മഴ പെയ്യുന്നത് നമുക്ക് അറിയാൻ കഴിഞ്ഞെന്നു വരില്ല. ഇവിടെനിന്ന് ഉള്ള വെള്ളമാണ് അരുവികൾ വഴി പെട്ടെന്ന് എത്തുക. പുതിയ കാലാവസ്ഥ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റുകൾ ആയ metbeatnews.com, metbeat.com സന്ദർശിക്കുക.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment