കാനഡയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഹുറികേയ്ൻ ഫിയോനയെ തുടർന്ന് പതിനായിരങ്ങൾ ഇരുട്ടിലായി. ഇതുവരെ എട്ടു മരണം റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 140 കി.മി വേഗതയിലുള്ള ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്നാണിത്. സെന്റ് ലോറൻസ് കടലിലാണ് ഹുറികേയ്ൻ ഉള്ളതെന്ന് യു.എസ് നാഷനൽ ഹുറികേയ്ൻ സെന്റർ അറിയിച്ചു.
നൊവാ സ്‌കോടിയ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റും മഴയുമുണ്ടായത്. നൊവാസ്‌കോടിയയിലെ 79 ശതമാനവും പ്രിൻസ് എഡ്വേർഡ് ദ്വീപിലെ 95 ശതമാനം ഉപയോക്താക്കൾക്കും വൈദ്യുതി വിതരണം മുടങ്ങിയെന്നാണ് കമ്പനികൾ പറയുന്നത്. മൊബൈൽ ഫോൺ സർവിസിനെയും ഇതു ബാധിച്ചു. പലയിടത്തും റോഡുകൾ അടച്ചതായി പൊലിസ് പറഞ്ഞു.
ഹുറികേയ്‌നിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിദേശയാത്ര മാറ്റിവച്ചു. ജപ്പാനിലേക്കാണ് അദ്ദേഹം പോകേണ്ടിയിരുന്നത്.
There is no ads to display, Please add some