ഉത്തരേന്ത്യയിൽ മഴക്കെടുതി, മിന്നൽ : 36 മരണം

കാലവർഷം വിടവാങ്ങാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെ ഉത്തരേന്ത്യയിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കഴിഞ്ഞ 48 മണിക്കൂറിൽ 36 പേർ മരിച്ചു. ഉത്തർപ്രദേശിലും ഡൽഹിയിലുമാണ് ഇടിമിന്നൽ ഉണ്ടായത്. ഉത്തർപ്രദേശിൽ മാത്രം 26 പേർ മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും കെട്ടിടം തകർന്നുമാണ് മിക്കവരും മരിച്ചത്. 12 പേരുടെ മരണം ഇടിമിന്നലേറ്റാണ്.
അടുത്ത 2 ദിവസം കൂടി മേഖലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ മീറ്റിയറോളജിസ്റ്റ് പറഞ്ഞു. യു.പിയിൽ മഴയിൽ വീട് തകർന്നും മരണം റിപ്പോർട്ട് ചെയ്തു. 24 പേരുടെ മരണം ഇത്തരത്തിലുള്ളതാണെന്ന് റിലീഫ് കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു. പ്രയാഗ് രാജിൽ സുഹൃത്തിന്റെ വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഉസ്മാൻ (15) മിന്നലേറ്റ് മരിച്ചു. സുഹൃത്ത് അസ്നാന് ഗുരുതരമായി പരുക്കേറ്റു. വന നശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവയാണ് ഇടിമിന്നൽ കൂടാൻ കാരണമെന്റ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് ഡയരക്ടർ ജനറൽ സുനിത നരെയൻ, ലൈറ്റ്നിംഗ് റെസിലിയന്റ് ഇന്ത്യ കാംപയിൻ ഓർഗനൈസർ കേണൽ സഞ് ജയ് ശ്രീവാസ്തവ പറഞ്ഞു.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment