കേരളത്തിന് സമീപം മൂന്നു ചക്രവാതച്ചുഴികള്‍; ക്രിസ്മസിന് കനത്തമഴയോ, വാര്‍ത്തയുടെ വാസ്തവം എന്ത്

കേരളത്തിന് സമീപം മൂന്നു ചക്രവാതച്ചുഴികള്‍; ക്രിസ്മസിന് കനത്തമഴയോ, വാര്‍ത്തയുടെ വാസ്തവം എന്ത്

തെക്കു കിഴക്കന്‍ അറബിക്കടലിലും തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മൂന്നു ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്ന സാഹചര്യം കേരളത്തിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കില്ല. ഈ മാസം അവസാനം വരെ കേരളത്തില്‍ മഴ വിട്ടുനില്‍ക്കാനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ അവലോകനത്തില്‍ പറഞ്ഞിരുന്നു. ചക്രവാതച്ചുഴികള്‍ കേരളത്തില്‍ കനത്ത മഴക്ക് കാരണമാകുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അത്തരം അന്തരീക്ഷസ്ഥിതി നിലവിലില്ലെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.

എല്ലാ ചക്രവാത ചുഴികളും മഴ നല്‍കില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റിനെ ഭൂമധ്യരേഖാ പ്രദേശത്തിനും കന്യാകുമാരി കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം സ്വാധീനിക്കുന്നതാണ് തുലാവര്‍ഷം കുറയാന്‍ കാരണം. ഈ കാറ്റ് തെക്കന്‍ തമിഴ്‌നാട് തീരം വഴി ശ്രീലങ്കയ്ക്ക് മുകളിലൂടെ കന്യാകുമാരി കടല്‍ വഴി കടന്നു പോകുകയാണ്. തമിഴ്‌നാട്ടിലോ കേരളത്തിലോ പ്രവേശിക്കാത്തതിനാല്‍ സാധാരണ വൈകുന്നേരങ്ങളില്‍ പെയ്യേണ്ട മഴ ലഭിക്കാത്ത സാഹചര്യമാണ് ചക്രവാതച്ചുഴി സൃഷ്ടിക്കുക.

അറബിക്കടലിലെ ചക്രവാതച്ചുഴിക്ക് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കാന്‍ ശേഷിയില്ല. ഭൂമധ്യ രേഖാപ്രദേശത്തെ ചക്രവാതച്ചുഴിയുമായി താരതമ്യപ്പെടുത്തില്‍ ശക്തിയും ഇതിനു കുറവാണ്. അറബിക്കടലില്‍ നിന്ന് ഒറ്റപ്പെട്ട ഈര്‍പ്പമുള്ള കാറ്റോ മേഘങ്ങളോ കരയില്‍ പ്രവേശിക്കുന്നതും ഇതു തടസ്സപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് ഈ സിസ്റ്റങ്ങള്‍ നല്‍കുക.

2023ലെ ശീതകാലം കൂടുതൽ ചൂടായിരിക്കുമെന്ന് കാലാവസ്ഥാ ഔട്ട്‌ലുക്ക് ഫോറം

വടക്കന്‍ ജില്ലകളില്‍ അടുത്ത നാലു ദിവസം വരണ്ട കാലാവസ്ഥ തുടരും. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചാറ്റല്‍മഴക്ക് സാധ്യതയുണ്ട്. ഇതില്‍ കവിഞ്ഞ് കനത്ത മഴയൊന്നും എവിടെയും പ്രതീക്ഷിക്കുന്നില്ലെന്നും ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു. ക്രിസ്മസ് രാവും പകലും കേരളത്തില്‍ മിക്കവാറും പ്രദേശങ്ങള്‍ മഴ രഹിതമാകാനാണ് സാധ്യത. ക്രിസ്മസിനു ശേഷം തെക്കന്‍ കേരളത്തില്‍ വീണ്ടും മഴ തിരികെയെത്താന്‍ സാധ്യതയുണ്ട്. അതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളിലെ അപ്‌ഡേറ്റുകളില്‍ പ്രതീക്ഷിക്കാം.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment