Menu

യു.പി യിൽ പ്രളയം: മൃതദേഹം ദഹിപ്പിക്കുന്നത് ടെറസിൽ

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലും പ്രളയം രൂക്ഷമായി. വരാണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലാണ് പ്രളയം. വരാണസിയിലെ ഹരിശ്ചന്ദ്ര, മണികാർണിക ഘട്ട് എന്നിവിടങ്ങളിൽ വെള്ളംകയറി. ഗംഗ, വരുണ നദികൾ കരകവിഞ്ഞതിനെ തുടർന്നാണിത്. ഇവിടങ്ങളിൽ ശ്മശാനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് മൃതദേഹം ദഹിപ്പിക്കാൻ പോലും കഴിയുന്നില്ല. ടെറസിൽ വച്ചാണ് മൃതദേഹം ദഹിപ്പിക്കൽ നടക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി നീണ്ട നിരയാണിവിടെ.

രമണ, കാശിപുരം, മാരുതി നഗർ, സാംനെ ഘട്ട്, നഗവ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. അസിഘട്ട്, നമോഘട്ട് എന്നിവിടങ്ങളെയും പ്രളയം ബാധിച്ചു.

ഗംഗ കരകവിഞ്ഞു
വെള്ളിയാഴ്ച രാവിലെ എട്ടു മണിയ്ക്കുള്ള കണക്കനുസരിച്ച് ഗംഗാ നദിയിലെ ജലനിരപ്പ് വരാണസിയിൽ 70.26 മീറ്ററായി ഉയർന്നു. 71.26 മീറ്ററാണ് അപകട നില. ഇന്നലെ 70.86 മീറ്ററാണ് ഗംഗയിലെ ജലനിരപ്പ്. ഗംഗ കരകവിഞ്ഞതോടെ വരുണ നദിയും എതിർദിശയിൽ ഒഴുക്ക് തുടങ്ങി. ഇതാണ് ജനവാസ മേഖലകളെ വെള്ളത്തിനടിയിലാക്കിയത്. വരാണസാ പാർലമെന്റ് അംഗമായ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമയെയും കമ്മിഷണർ ദീപക് അഗർവാളിനെയും വിളിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed