തിരുവനന്തപുരത്ത് രണ്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: പ്രദേശവാസികൾ ജാഗ്രത പാലിക്കുക

തിരുവനന്തപുരം ജില്ലയിൽ രണ്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആണ് ഉയർത്തിയത്. നിലവിൽ അരുവിക്കര ഡാമിന്റെ ഷട്ടർ 4.5 സെന്റീമീറ്റർ ഉയർത്തിയിരുന്നു.

ഇന്ന് രാവിലെ 8 30ന് 6.5 സെന്റീമീറ്റർ കൂടി അരുവിക്കര ഡാമിന്റെ ഷട്ടർർ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം.

തിരുവനന്തപുരത്ത് രണ്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: പ്രദേശവാസികൾ ജാഗ്രത പാലിക്കുക
തിരുവനന്തപുരത്ത് രണ്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: പ്രദേശവാസികൾ ജാഗ്രത പാലിക്കുക

നെയ്യാർ ഡാമിന്റെ ഷട്ടറും ഉയർത്തി

നെയ്യാർ ഡാമിന്റെ ഷർട്ടും 40 സെന്റീമീറ്റർ ഇന്നലെ ഉയർത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടുകൂടി 80 സെന്റീമീറ്റർ കൂടി ഉയർത്തണമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണം എന്നും തിരുവനന്തപുരം ജില്ല കളക്ടർ അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് 12-10-2023 രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് 12-10-2023 രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

തിരുവനന്തപുരത്ത് രണ്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: പ്രദേശവാസികൾ ജാഗ്രത പാലിക്കുക
Fisherman alert
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment