മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത മേഖലയിൽ ; തകരാൻ സാധ്യതയെന്ന്‌ യുഎസ് പത്രം

നൂറുവർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യത മേഖലയിൽ എന്ന് യുഎസ് പത്രം റിപ്പോർട്ട് ചെയ്തു. അണക്കെട്ട് തകർന്നാൽ 35 ലക്ഷത്തിലധികം പേരുടെ ജീവനാണ് അപകടത്തിൽ ആവുക. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പെടെ ഇന്ത്യയിലും ചൈനയിലുമായി ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ നിർമിച്ച 28,000ലേറെ അണക്കെട്ടുകൾ കാലാവധി പിന്നിട്ട് അപകടാവസ്ഥയിലെന്നും യുഎസ് പത്രം ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ലിബിയയിൽ തകർന്ന ഡാമുകൾ 1970കളിൽ പൂർത്തിയാക്കിയവയാണ്. 1000ഓളം വലിയ ഡാമുകളാണ് അക്കാലത്ത് ഓരോ വർഷവും നിർമിച്ചത്. ഇന്ന് ആ ഡാമുകളെല്ലാം ആയുസ് പൂർത്തിയാക്കിക്കഴിഞ്ഞു.ലിബിയയിൽ തകർന്ന രണ്ടു ഡാമുകളുടെയും പരിപാലനം മോശമായിരുന്നെന്നാണു പ്രാഥമിക വിവരം. ജലനിരപ്പ് നിരീക്ഷണവും ഫലപ്രദമായിരുന്നില്ല.

മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത മേഖലയിൽ ; തകരാൻ സാധ്യതയെന്ന്‌ യുഎസ് പത്രം
മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത മേഖലയിൽ ; തകരാൻ സാധ്യതയെന്ന്‌ യുഎസ് പത്രം

പേമാരിയിൽ ഡാമുകൾ നിറഞ്ഞത് കാര്യമായി ശ്രദ്ധിച്ചില്ല. ഡാമിന്‍റെ അപകടാവസ്ഥയെക്കുറിച്ച് കഴിഞ്ഞ വർഷം ജാഗ്രതാ നിർദേശം നൽകിയതാണ്. എന്നിട്ടും അറ്റകുറ്റപ്പണി ചെയ്തില്ലെന്നും ലേഖനത്തിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണു കാലാവധി കഴിഞ്ഞ ഡാമുകൾ ഉയർത്തുന്ന ഭീഷണി വിശദീകരിച്ചുള്ള ലേഖനം. നദീസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്റ്റർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.

കാലപ്പഴക്കം ചെന്ന ഡാമുകൾ ഭീഷണി ഉയർത്തുന്നത് ഇന്ത്യയിലും ചൈനയിലും

കാലപ്പഴക്കം ചെന്ന ഡാമുകൾക്കു കൃത്യമായ അറ്റകുറ്റപ്പണികളും നിരീക്ഷണവുമില്ലെങ്കിൽ ലിബിയക്ക് സമാനമായ വൻദുരന്തങ്ങൾ ആവർത്തിക്കാമെന്നു ലേഖനത്തിൽ പറയുന്നു. ഇത്തരം ഡാമുകൾ ഏറ്റവും ഭീഷണി ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ നിർമിച്ചവയാണ് ഇവിടത്തെ ഡാമുകൾ. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടും കേരളത്തെ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ട ഒന്നായി.

തകർച്ച ഭീഷണി നേരിട്ട് യുഎസ്

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിച്ച യുഎസിൽ അണക്കെട്ടുകളുടെ ശരാശരി പ്രായം 65 വയസിലെത്തി നിൽക്കുന്നു. ഇവയെല്ലാം തകർച്ചാ സാധ്യത നേരിടുന്നുണ്ട്. അടുത്തിടെ യുഎസിലെ അടിസ്ഥാനസൗകര്യ നിയമം ചില ഡാമുകളുടെ പരിപാലനത്തിനായി 300 കോടി ഡോളർ നീക്കിവച്ചു. എന്നാൽ, ഇനിയും ആയിരക്കണക്കിനു ഡാമുകൾ വേറെയുണ്ട്.

7600 കോടി ഡോളറെങ്കിലും വേണം ഇവ പരിപാലിക്കാൻ.കാലപ്പഴക്കത്തിനു പുറമെ കാലാവസ്ഥാമാറ്റത്തിലുണ്ടായ തീവ്രതയും ഡാമുകളെ ബാധിച്ചിട്ടുണ്ട്.

മുൻപ് നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്നതെന്നു കരുതിയ പ്രളയങ്ങൾ ഇപ്പോൾ എല്ലാവർഷവും സംഭവിക്കുന്നു. ഈ ഡാമുകൾ നിർമിച്ചപ്പോൾ ഇത്തരം സാഹചര്യങ്ങൾ മുന്നിൽക്കണ്ടിരുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. ഉത്തരാഖണ്ഡിൽ രണ്ടുവർഷം മുൻപുണ്ടായ പ്രളയവും ഡാം തകർച്ചയും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 2017ൽ കാലിഫോർണിയയിലെ ഒറൊവിലെ ഡാമിന് പ്രളയത്തെത്തുടർന്നു തകരാറുണ്ടായതും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നതും ലേഖനത്തിലുണ്ട്.

തെക്കനാഫ്രിക്കയിൽ സംബേരി നദിയിലെ കരിബ ഡാം 40 കോടി ഡോളർ മുടക്കി ബലപ്പെടുത്തി. എന്നാൽ, ജലക്ഷാമം മൂലം ഇവിടെയിപ്പോൾ വൈദ്യുത പദ്ധതി പ്രവർത്തിക്കുന്നില്ല. ഫലത്തിൽ ചെലവാക്കുന്ന പണത്തിന് തുല്യമായ ഗുണം ലഭിക്കുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. യൂറോപ്പിലും യുഎസിലും സർക്കാരുകൾ പഴയ ഡാമുകൾ പൊളിച്ചുനീക്കുന്ന തിരക്കിലാണ്.

ആഗോളതാപനത്തിന്‍റെ ഫലമായി വരൾച്ച വർധിച്ചതോടെ നദികളുടെ ഒഴുക്ക് നിലനിർത്താൻ ഡാമുകൾ ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും ഇത് ഈ നടപടിക്ക് ഊർജം പകരുന്നുണ്ടെന്നും ലേഖനം പറയുന്നു. ക്രമാതീതമായി എക്കൽ അടിഞ്ഞുകൂടി ഡാമുകളുടെ സംരക്ഷണശേഷി കുറയുകയും ജലക്ഷാമം കൂടുകയും ചെയ്തത് ഡാമുകളുടെ പ്രയോജനത്തെക്കുറിച്ചുള്ള ചോദ്യവും ഉയർത്തുന്നുണ്ട്.

മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത മേഖലയിൽ ; തകരാൻ സാധ്യതയെന്ന്‌ യുഎസ് പത്രം
മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത മേഖലയിൽ ; തകരാൻ സാധ്യതയെന്ന്‌ യുഎസ് പത്രം

There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment