Metbeat Weather Forecast: കത്തിയെരിഞ്ഞ നാളുകൾക്ക് ശമനം, നാളെ മുതൽ വേനൽ മഴ എത്തുന്നു

കേരളത്തിൽ മഴ വിട്ടുനിന്ന കഠിന വേനലിന്റെ ദിനങ്ങൾക്ക് വിടനൽകി വീണ്ടും വേനൽ മഴ എത്തുന്നു. നാളെ മുതൽ (വ്യാഴം) സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. …

Read more

കേരളത്തിൽ വീണ്ടും വേനൽ മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങുന്നു

കേരളത്തിൽ വീണ്ടും വേനൽ മഴ സജീവമാകുന്നു. തെക്കേ ഇന്ത്യയിൽ വേനൽമഴക്ക് അനുകൂല അന്തരീക്ഷസ്ഥിതി ഒരുങ്ങുന്നതാണ് കാരണം. ഇപ്പോൾ തെക്കൻ ജില്ലകളിൽ ലഭിക്കുന്ന ഒറ്റപ്പെട്ട വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷമാറ്റം ഉണ്ടാകുമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. ദക്ഷിണേന്ത്യയിൽ പ്രാദേശിക ന്യൂനമർദ പാത്തി രൂപപ്പെടുന്നതാണ് കാരണം. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക, കേരളം സംസ്ഥാനങ്ങൾക്കാണ് മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും മെറ്റ്ബീറ്റ് വെതർ നിർദേശിക്കുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കേണ്ടത്.

മഴക്ക് കാരണം ന്യൂനമർദ പാത്തി, ഗതിമുറിവ്
തെക്കൻ തമിഴ്‌നാട് മുതൽ കേരളത്തോട് ചാരി ഉൾനാടൻ കർണാടക വഴി വിദർഭ വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണിത്. ഇതോടൊപ്പം കാറ്റിന്റെ ഗതിമുറിവും ഉണ്ടാകും. ഇത് ഇടിമിന്നലോടെ മഴ നൽകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. വടക്കൻ കേരളത്തിലും മഴ പ്രതീക്ഷ നൽകുന്ന അന്തരീക്ഷ മാറ്റമാണ് സംജാതമാകുന്നത്. നാളെ (ചൊവ്വ) തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വരണ്ട കാലാവസ്ഥ തുടരും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വടക്കൻ കേരളം ഉൾപ്പെടെ ഇടിയോടെ മഴ സാധ്യതയുണ്ട്. ഈ അന്തരീക്ഷസ്ഥിതി അടുത്ത നാലു ദിവസം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഈർപ്പ സാന്നിധ്യം ബുധൻ മുതൽ വെള്ളിവരെ ഉണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതർ സ്ഥാപകനും എം.ഡിയുമായ വെതർമാൻ കേരള പറഞ്ഞു. കേരളത്തിലും പെട്ടെന്നുള്ള ശക്തമായ ഇടിമിന്നൽ അടുത്ത ദിവസങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

മിന്നൽ ട്രാക്ക് ചെയ്യാം, മെറ്റ്ബീറ്റ് വെതറിലൂടെ
മിന്നൽ എത്ര അകലെയാണെന്നതും എന്തെല്ലാം സുരക്ഷ സ്വീകരിക്കണമെന്നും തൽസമയം അറിയാൻ metbeatnews.com

Read more