മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഹിമാചൽ പ്രദേശിലെ 330 റോഡുകൾ അടച്ചു

ഹിമാചൽ പ്രദേശിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം 330 റോഡുകളും കൽക്ക-ഷിംല ഉൾപ്പെടെ രണ്ട് പ്രധാന നാലുവരി പാതകളും അടച്ചിട്ടിരിക്കുകയണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി, വിക്രമാദിത്യ സിംഗ് വ്യാഴാഴ്ച പറഞ്ഞു,

ബുധനാഴ്ച സംസ്ഥാനം സന്ദർശിച്ചപ്പോൾ പ്രളയബാധിത കുളു ജില്ല പുനഃസ്ഥാപിക്കുന്നതിനായി 400 കോടി രൂപയുടെ പാക്കേജ് ഉറപ്പുനൽകിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വിക്രമാദിത്യ സിംഗ് നന്ദി രേഖപ്പെടുത്തി.

ഗഡ്കരിയും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും ബഡാ ഭൂയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി എന്നിവയുൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരായ ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അടുത്ത 2 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി മോദിയെ കാണുമെന്നതിനാൽ കേന്ദ്രത്തിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ANI-യോട് സംസാരിച്ച വിക്രമാദിത്യ സിംഗ് പറഞ്ഞു, “സംസ്ഥാനത്ത് 330 റോഡുകൾ അടച്ചിരിക്കുന്നു. കൽക്ക-ഷിംല ഉൾപ്പെടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് പ്രധാന നാലുവരി റോഡുകളും അടച്ചിരിക്കുന്നു. ഞാൻ NHAI ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേന്ദ്ര മന്ത്രിക്ക് നന്ദി സംസ്ഥാനത്തിന് 400 കോടി രൂപ നൽകുമെന്ന് നിതിൻ ഗഡ്കരി തന്റെ സന്ദർശന വേളയിൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത 2 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും, അവർ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ മന്ത്രി പറഞ്ഞു.

ഹിമാചൽ പ്രദേശിൽ കാലവർഷം ആരംഭിച്ച് കഴിഞ്ഞ 41 ദിവസത്തിനിടെ 200 ഓളം മഴ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും 31 പേരെ കാണാതായതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.199 മരണങ്ങളിൽ 57 പേർ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചപ്പോൾ 142 പേർ റോഡപകടങ്ങൾ മൂലമാണ് മഴക്കാലത്ത് മരിച്ചത്.

മഴക്കെടുതിയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും സംസ്ഥാനം കരകയറുമ്പോൾ ഓരോ ദിവസവും ജീവഹാനി വർദ്ധിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. മഴക്കെടുതിയിൽ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കണക്കുകൾ പ്രകാരം, ഇതേ കാലയളവിൽ അടിസ്ഥാന സൗകര്യവികസനത്തിനുണ്ടായ നഷ്ടം 6563. 58 കോടിയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് 774 വീടുകൾ തകർന്നപ്പോൾ 7317 വീടുകൾ ഭാഗികമായി തകർന്നു. 254 കടകൾക്കും 2337 ഗോശാലകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം 79 ഉരുൾപൊട്ടലിനും 53 വെള്ളപ്പൊക്കത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു.

സംസ്ഥാനത്ത് മുന്നൂറോളം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 274 വൈദ്യുതിയും 42 ജലവിതരണ പദ്ധതികളും ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യാഴാഴ്ച ജാഗ്രതാ നിർദേശം നൽകി.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment