കൊൽക്കത്തയിൽ കനത്ത മഴ; 12 വിമാനങ്ങൾ വൈകി, 6 എണ്ണം വഴിതിരിച്ചുവിട്ടു

കൊൽക്കത്തയിൽ ശക്തമായ മഴയും മണിക്കൂറിൽ 84 കിലോമീറ്റർ വേഗത്തിലുള്ള കൊടുങ്കാറ്റും അനുഭവപ്പെട്ടു. ഏകദേശം മൂന്ന് മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്ത മഴ അരമണിക്കൂറോളം നീണ്ടുനിന്നു. വിവിധ സ്ഥലങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഒന്നിലധികം കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. കൊടുങ്കാറ്റും കനത്ത മഴയും കാരണം ആറ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 12 വിമാനങ്ങൾ ടേക്ക് ഓഫ് വൈകുകയും ചെയ്തു.

മോക്ക ചുഴലിക്കാറ്റിന്റെ ഫലമായി തെക്കൻ അസം, നാഗാലാൻഡ്, മിസോറാം എന്നിവിടങ്ങളിൽ ഞായറാഴ്ച നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. തിങ്കളാഴ്ച വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അധികൃതർ അറിയിച്ചു. ഐഎംഡി ബുള്ളറ്റിൻ അനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 5.30 വരെ കൊഹിമയിൽ 22.6 മില്ലീമീറ്ററും ഐസ്വാളിൽ 4.8 മില്ലീമീറ്ററും സിൽച്ചാറിൽ 2 മില്ലീമീറ്ററും മഴ ലഭിച്ചു.

മിസോറാമിലും തെക്കൻ മണിപ്പൂരിലും തിങ്കളാഴ്ച വരെ വടക്കുകിഴക്കൻ മേഖലയിൽ പരമാവധി മഴ ലഭിക്കാൻ സാധ്യതയുണ്ട്. മിസോറാമിലും മണിപ്പൂരിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കിലോമീറ്റർ വരെയാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു

മിസോറാമിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്ററിലും ചില സമയങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും വീശുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മോക്ക മ്യാൻമറിൽ അതിതീവ്ര ചുഴലിക്കാറ്റായി ദുർബലമായി.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment