എൽനിനോ പ്രതിഭാസം മൂലം 2023 ജൂൺ ഏറ്റവും ചൂട് ഏറിയ മാസമായി കാലാവസ്ഥാ നിരീക്ഷണ സംഘടന സ്ഥിരീകരിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്നത് ഇതിലും മോശമായ കാലാവസ്ഥ സാഹചര്യമാണെന്ന് ശാസ്ത്രജ്ഞർ. വരാനിരിക്കുന്ന മാസങ്ങൾ ജൂണിലെ ചൂടിന്റെ റെക്കോർഡ് മറികടക്കാൻ സാധ്യതയെന്ന് അമേരിക്കയുടെ അന്തരീക്ഷ, സമുദ്ര ഗവേഷണ സ്ഥാപനമായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ (NOAA) അവരുടെ ഏറ്റവും പുതിയഅപ്ഡേറ്റിൽ പറയുന്നു.
ചൂട് കൂടാൻ സാധ്യത
കാലാവസ്ഥ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും, ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ കൂടുതൽ മഴയും കൊടുങ്കാറ്റും അനുഭവപ്പെട്ടേക്കാം എന്നും വിദഗ്ധർ. ഇന്തോനേഷ്യ, തെക്കുകിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ചൂട് കൂടുതലും വരണ്ട കാലാവസ്ഥയും ആയിരിക്കും. എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഫെബ്രുവരിയിൽ ചൂട് കൂടും. ഈ പ്രതിഭാസം ജൂൺ-ഓഗസ്റ്റ് വരെയുള്ള കാലാവസ്ഥയെയും ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഇന്ത്യ, ഇന്തോനേഷ്യ, കരീബിയൻ, ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വരണ്ടതും വരൾച്ച പോലുള്ളതുമായ അവസ്ഥകൾക്ക് കാരണമാകുന്നു. അമേരിക്ക, മധ്യ അമേരിക്ക, കിഴക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടും.
There is no ads to display, Please add some