India weather 05/02/25: ഫെബ്രുവരി മാസം തുടങ്ങിയതോടെ കേരളത്തിലടക്കം തണുപ്പ് മാറി ചൂട് കാലത്തേക്ക് ഫസ്റ്റ് ഗിയറിൽ

India weather 05/02/25: ഫെബ്രുവരി മാസം തുടങ്ങിയതോടെ കേരളത്തിലടക്കം തണുപ്പ് മാറി ചൂട് കാലത്തേക്ക് ഫസ്റ്റ് ഗിയറിൽ

ഫെബ്രുവരി മാസം തുടങ്ങിയതോടെ കേരളത്തിലടക്കം തണുപ്പ് മാറി ചൂട് കാലത്തേക്ക് ഫസ്റ്റ് ഗിയറിൽ. കേരളത്തിലെ കിഴക്കൻ മലയോരം ഒഴികെ രാത്രിയും പകലും ചൂട് വർധിച്ച് തുടങ്ങി. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചൂട് കൂടുകയാണ്.

അതിശൈത്യത്തിൽ നിന്ന് ഉത്തരേന്ത്യയും ചൂടിലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനുവരിയിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഇവിടെയും ചൂട് കൂടി തുടങ്ങി. കേരളത്തിലായിരുന്നു ജനുവരി മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പകൽ താപനില രേഖപ്പെടുത്തിയിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് വയനാട് ജില്ലകളിൽ എല്ലാം ചൂടിന് കുറിച്ച് ശമനമുണ്ടായിരുന്നെങ്കിലും വരും ദിവസങ്ങളിൽ കോഴിക്കോട് വയനാട് ജില്ലകളിലും ചൂടിന്റെ കാഠിന്യം വർദ്ധിക്കും എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.

ഫെബ്രുവരി മാസം ഇന്ത്യ മുഴുവനും കനത്ത ചൂടു തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ തെക്കേ ഭാഗം മുതൽ മധ്യഭാഗം വരെ തണുപ്പ് അനുഭവപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ചൂട് വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കേരളത്തിൽ ആയിരുന്നെങ്കിൽ ഫെബ്രുവരിയോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം ആന്ധ്രപ്രദേശ് ആയി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും എല്ലാം ഈ മാസം മുതൽ ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ കേരളത്തിന് അൽപം ആശ്വാസമായി ഈ മാസം ലഭിക്കേണ്ട മഴയേക്കാൾ അധികമഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഒറ്റപ്പെട്ട മഴ പല ജില്ലകളിലും ലഭിക്കുന്നതിനോടൊപ്പം പകൽ താപനിലയിലും വർദ്ധനവ് ഉണ്ടാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ കാലാവസ്ഥ വകുപ്പിന്റെ അഞ്ചുദിവസത്തെ പ്രവചന പ്രകാരം ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുമില്ല.

ഉയർന്ന തിരമാല മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ തിരുവനന്തപുരം കൊല്ലം എറണാകുളം ആലപ്പുഴ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.