ഇറാൻ ആക്രമണം: UAE, കുവൈത്ത്, ബഹ്റൈൻ, ഖത്തർ വ്യോമ മേഖല അടച്ചു

ഇറാൻ ആക്രമണം: UAE, കുവൈത്ത്, ബഹ്റൈൻ, ഖത്തർ വ്യോമ മേഖല അടച്ചു

ഖത്തറിലെ യു.എസ് സൈനിക താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെ UAE, കുവൈത്ത്, ബഹ്റൈൻ, ഖത്തർ വ്യോമ മേഖല അടച്ചു. ഒരു മണിക്കൂറിനു ശേഷം യു.എ.ഇയിലെ വ്യോമ മേഖല തുറന്നു.

ദോഹയിലെ Al Udeid Air Base ന് നേരെ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 9 ഓടെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

നേരത്തെ, ഖത്തറിലെ യു എസ് താവളം ഇറാൻ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഖത്തര്‍ വ്യോമതാവളം നേരത്തെ അടച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന്‍ തിരിച്ചടി നടത്തിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തിയാണ് വ്യോമപാത അടച്ചത്.

വ്യോമപാത അടയ്ക്കും മുന്‍പ് തന്നെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ പല കമ്പനികളും റദ്ദാക്കിയിരുന്നു. വ്യോമപാത താല്‍ക്കാലികമായി അടച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിമാന സര്‍വിസുകള്‍ മുടങ്ങി.

ഇതിനു പിന്നാലെ അൽ ഉബൈദ വ്യോമതാവളത്തിനു നേരെ ഇറാൻ്റെ ആക്രമണം ഉണ്ടായി. ആറു മിസൈലുകളാണ് ഇറാൻ ഖത്തറിലേക്ക് വിക്ഷേപിച്ചത്. ഇവ വൻ ശബ്ദത്തോടെ പൊട്ടിയതായി നാട്ടുകാർ പറഞ്ഞു. ആക്രമണം ഇറാൻ സൈന്യവും സ്ഥിരീകരിച്ചു.

ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളത്തിൽ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചേക്കുമെന്ന് നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെക്കുപടിഞ്ഞാറന്‍ ദോഹയില്‍ 60 ഏക്കര്‍ പ്രദേശത്താണ് യു.എസ് വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം. 1996 ലെ പ്രതിരോധ കരാറിനെ തുടര്‍ന്നാണ് താവളം സ്ഥാപിച്ചത്. ഇവിടെ 10,000 യു.എസ് സൈനികരുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണിത്.

ആക്രമണത്തിന് പിന്നാലെ യു.എ.ഇ വ്യോമ മേഖല അടച്ചു. സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുരക്ഷയുടെ ഭാഗമായാണ് യോമ മേഖല അടച്ചതെന്നും UAE സർക്കാർ വക്താവ് പത്രക്കുറിപ്പിൽ പറഞ്ഞു.

യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പട ബഹ്റൈന് സമീപം ഉള്ളതിനാൽ ബഹറിനും വ്യോമ മേഖല അടച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ അറബി കടൽ, ചെങ്കടൽ, ഒമാൻ ഗൾഫ് എന്നിവിടങ്ങളിൽ വ്യോമമേഖല പ്രവർത്തിക്കുന്നില്ല.

മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമ മേഖല തുറക്കില്ലെന്ന് കുവൈത്തും അറിയിച്ചു.

ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ പരിക്കോയില്ല. ഇറാന്‍ നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു.

ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഖത്തറില്‍ എട്ടരലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് വിവരം.

കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

അതിനിടെ കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് ഏഴിന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു. യുഎഇയിൽ നിന്നുമുള്ള വിമാനങ്ങളും റദ്ദാക്കി. കൊച്ചി-ഷാർജ വിമാനം ഒമാനിലെ മസ്കത്തിൽ ഇറക്കി.

UAE Malayali വാർത്ത WhatsApp Group ൽ ചേരാൻ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ FB പേജ് LIKE ചെയ്യുക

Metbeat News

English Summary : Explore the impact of the Iran attack on the UAE, Kuwait, Bahrain, and Qatar’s airspace. Stay informed about regional security and aviation updates.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020