സൂര്യനേക്കാൾ പത്തിരട്ടി ചൂട്; കൃത്രിമ സൂര്യനെ നിർമ്മിച്ച് ചൈനീസ് ഗവേഷകർ

ചൈനയുടെ പുതിയ പരീക്ഷണം ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ചൈനീസ് ഗവേഷകർ ഇപ്പോൾ കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ്. കൃത്രിമ ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങി നിരവധി പരീക്ഷണ ദൗത്യങ്ങൾക്ക് സാക്ഷിയായ രാജ്യമാണ് ചൈന. യഥാർത്ഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുണ്ടാവും കൃത്രിമ സൂര്യന്. അതിനുള്ള പരീക്ഷണങ്ങൾ തകൃതിയായി നടക്കുകയാണ്. ഏപ്രിൽ 12ന് രാത്രി 7 മിനിറ്റ് നേരത്തേക്ക് അത്യധികം ചൂടുള്ള പ്ലാസ്മ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതിനാൽ ചൈനയുടെ കൃത്രിമ സൂര്യൻ എല്ലാ റെക്കോർഡുകളും തകർത്തു എന്നാണ് റിപ്പോർട്ട്. ഇത് ചൈനയ്ക്ക് മറ്റൊരു റെക്കോർഡ് നേടാൻ കഴിഞ്ഞു.

ന്യൂക്ലിയർ ഫ്യൂഷൻ അടിസ്ഥാനമാക്കിയാണ് കൃത്രിമ സൂര്യൻ പദ്ധതി ചൈനീസ് ഗവേഷകർ നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യങ്ങൾ സൃഷ്ടിക്കാതെ ചൈനയ്ക്ക് ഊർജ്ജസ്രോതസ്സ് നൽകാൻ ശേഷിയുള്ളതാണ് പുതിയ പദ്ധതി. ആറ്റോമിക് ന്യൂക്ലിയസുകളെ വേർപ്പെടുത്തുന്നതിന് പകരം അവയെ ഒന്നിച്ചു നിർത്തി ഊർജ്ജം പുറത്തു വിടാം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ന്യൂക്ലിയർ ഫ്യൂഷൻ.

കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെന്റ് അഡ്വാൻസ് സൂപ്പർ കണ്ടക്റ്റിങ് ടോകാമാക് എന്ന പേരിലുള്ള കൃത്രിമ സൂര്യന് തുടർച്ചയായി 403 സെക്കൻഡ് പ്ലാസ്മ ഉത്പാദിപ്പിക്കാനും നിലനിർത്താനും സാധിച്ചു . ഇതോടെ 2017 സ്ഥാപിച്ച 101 സെക്കൻഡ് സ്വന്തം റെക്കോർഡ് ആണ് ഇപ്പോൾ മറികടന്നതെന്നും റിപ്പോർട്ട് . കൂടാതെ മറ്റൊരു പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റും ജ്വലിച്ചിരുന്നു. 2022ലെ പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ പ്രവർത്തിച്ചത് യഥാർത്ഥ സൂര്യനേക്കാൾ അഞ്ച് ഇരട്ടി ചൂടിലായിരുന്നു. ഈ പരീക്ഷണത്തിലൂടെ ഗവേഷകർ കണക്കുകൂട്ടുന്നത് അണുസംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്താൻ യന്ത്രം സഹായിക്കുമെന്നാണ് .

കൂടാതെ “പരിധിയില്ലാത്ത ഊർജ്ജം ” കൃത്രിമമായി സൃഷ്ടിക്കാൻ മനുഷ്യനെ സഹായിക്കും എന്നാണ് . യഥാർത്ഥ സൂര്യനിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പത്തിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യന് കഴിയും എന്നാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് . ചൈനയ്ക്ക് മാത്രമല്ല സ്വന്തമായി ഇത്തരം കൃത്രിമ സൂര്യൻ ഉള്ളത് . നിയന്ത്രിതമായ അളവിൽ ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് ഹരിത ഊർജ്ജം നിർമ്മിക്കുക എന്ന ലക്ഷ്യത്തിലാണ് പല രാജ്യങ്ങളും സമാനമായ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത് . ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു ഊർജ്ജം ഉല്പാദിപ്പിക്കുന്ന ആദ്യ പരീക്ഷണ റിയാക്ടറിന്റെ നിർമ്മാണം തുടങ്ങാനാണ് ചൈനയുടെ പദ്ധതി .

ഇതിന്റെ വ്യവസായിക അടിസ്ഥാനത്തിലുള്ള ആദ്യ പതിപ്പ് 2035ലും വലിയ തോതിലുള്ള ഊർജ്ജോല്പാദനം 2050 ലും ആരംഭിക്കുവാൻ സാധിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു . 1998 ലാണ് ചൈനീസ് സർക്കാർ കൃത്രിമ സൂര്യനെ നിർമ്മിക്കാനുള്ള അനുമതി നൽകുന്നത് എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലിപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. 60 സെക്കൻഡ് മാത്രമാണ് അന്ന് പ്രവർത്തിപ്പിക്കാൻ ശേഷിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട് 368 ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ലക്ഷം സെൽഷ്യസ് ആണ് ഒരു ലക്ഷo സെക്കന്റ് സമയമെങ്കിലും ഈ ചൂട് നിലനിർത്താൻ സാധിക്കും എന്നാണ് ഗവേഷകരുടെ വാദം . ചൈനീസ് നാഷണൽ ന്യൂക്ലിയർ കോർപ്പറേഷൻ (CNNC) ആണ് കൃത്രിമ സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment