യു.എസിലെ കാലിഫോർണിയയിൽ ആകാശപ്പുഴ പ്രതിഭാസത്തെ തുടർന്ന് 17 മരണം. കാലിഫോർണിയ പ്രളയക്കെടുതി നേരിടുകയാണ്. ആയിരങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചു. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. 100 കി.മി ലേറെ വേഗത്തിലാണ് പലയിടത്തും കാറ്റു വീശുന്നത്. 127 കി.മി വേഗത്തിൽ വരെ കാറ്റ് പാലിസേഡിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ മുതൽ കാലിഫോർണിയയിൽ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെയും കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതുവരെ 17 പേർ മരിച്ചെന്ന് ഗവർണർ അറിയിച്ചു. പ്രളയ മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഒരു ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി. പർവത മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അഞ്ചു വർഷം മുൻപ് ഉരുൾപൊട്ടലിൽ 23 പേർ കൊല്ലപ്പെടുകയും 100 വീടുകൾ തകരുകയും ചെയ്ത പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മഴക്കൊപ്പം മഞ്ഞുവീഴ്ചയും ശക്തമാണ്. സെയ്റ നെവാഡ സ്കൈ റിസോർട്ടിൽ 1.5 മീറ്റർ ഉയരത്തിൽ മഞ്ഞുവീണു. റോഡുകളിൽ പാറകളും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്തയാഴ്ചയും മഴയും മഞ്ഞും വീഴ്ചയും മേഖലയിൽ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.
By The Guardian
The report on the Pakistan floods came from World Weather Attribution, a grouping of scientists from around the world who try to discern the influence of human-caused climate change on extreme weather events. They analyse such events in real time to produce quick responses on whether climate change has influenced extreme weather, a process that used to take years.
Previous studies have found that climate change exacerbated the heatwaves in India, Pakistan and the UK earlier this year, and floods in Brazil. WWA found last year that the heatwave in the Pacific north-west region of the US would have been “virtually impossible” without climate change.
A recent analysis by the Guardian revealed the extent to which the climate crisis is “supercharging” weather events, with devastating consequences.
Otto said that countries meeting this November for the Cop27 UN climate conference in Egypt should take note of the extreme weather the world has seen this year and in recent years. “The lesson is that this will become more likely, probably a lot more likely. Becoming more resilient is very important.”
പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഹിന്നാംനോര്‍ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയില്‍ കനത്ത മഴക്കും പ്രളയത്തിനും കാരണമായി. ഏഴു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂഗര്‍ഭ കാര്‍ പാര്‍ക്കിങ്ങില്‍ കുടുങ്ങിപോയവരാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് മരിച്ചത്. കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ ഇവര്‍ പൊടുന്നനെയുണ്ടായ മഴയില്‍ വെള്ളം കയറി അകപ്പെടുകയായിരുന്നു.
കെട്ടിടത്തിന്റെ താഴെ നില പൂര്‍ണമായും മുങ്ങി. അപ്പാര്‍ട്മെന്റിലെ കാറുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റാന്‍ അധികൃതരോട് പറഞ്ഞിരുന്നുവെന്ന് താമസക്കാര്‍ പറഞ്ഞതായി യൊന്‍ഹാപ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 30 വയസുള്ള പുരുഷനെയും 50 വയസുള്ള സ്ത്രീയെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് റിസോര്‍ട്ടുകള്‍ തകര്‍ന്നു. ഹിന്നാംനോര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ തെക്കന്‍, കിഴക്കന്‍ തീരങ്ങളിലായി 10 പേര് മരിച്ചിട്ടുണ്ട്. ബുസാനിലും ഉള്‍സാനിലും നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ മുങ്ങുകയും കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ ഈയിടെ കനത്ത മഴയും കടുത്ത ചൂടും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മഴയും പ്രളയവുമുണ്ടായത്. തലസ്ഥാനമായ സിയോളിലും പ്രളയമുണ്ടാകുകയും എട്ടു പേര് മരിക്കുകയും ചെയ്തു.
പാകിസ്താനിൽ 1061 പേരുടെ മരണത്തിനിടയാക്കിയ ഇപ്പോഴത്തെ പ്രളയം കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ പ്രളയമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2010 ലെ പ്രളയത്തിൽ 1,700 പേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായ തീവ്രമഴക്ക് കാരണമായതെന്ന് പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറിൻ റഹ്മാനും ശാസ്ത്രജ്ഞരും പറയുന്നു. സാധാരണ മൺസൂൺ മഴയിൽ ഇത്രയും ശക്തിയുണ്ടാകാറില്ലെന്നും പ്രളയം പതിവല്ലെന്നും കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.
ഈ വർഷം തന്നെ പാകിസ്താനിൽ വരൾച്ചയും കാട്ടുതീയും ഉണ്ടായാരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് വരൾച്ചയും പ്രളയവും. 10 ലക്ഷം വീടുകളാണ് പ്രളയത്തിൽ നശിച്ചതെന്നാണ് ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്ക്. തെക്കൻ പാകിസ്താനിലാണ് കനത്തമഴയുണ്ടായത്. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലും സിന്ധ് പ്രവിശ്യയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കാതെ ജനങ്ങൾ വലയുന്നതായും അന്താരാഷ്ട്ര സഹായം ലഭിച്ചു തുടങ്ങിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് കാർഗോ വിമാനങ്ങളെത്തി. ടെന്റുകൾ, ഭക്ഷണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവയാണ് എത്തിച്ചത്. ചർസാദയിൽ നിന്ന് 1.8 ലക്ഷം പേരെയും ഖൈബർ പക്തുൻഖ്വയിൽ നിന്ന് 1.5 ലക്ഷം പേരെയും ഒഴിപ്പിച്ചു. പലരും റോഡരികിലെ ടെന്റുകളിലാണ് കഴിയുന്നത്. പ്രളയ ബാധിത ബലൂചിസ്ഥാൻ പ്രവിശ്യക്ക് 4.5 കോടി ഡോളറിന്റെ സഹായം പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് ഞായറാഴ്ച പ്രഖ്യാപിച്ചു.
കാലവർഷത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയ്ക്കും തെക്കൻ പാകിസ്താൻ മേഖലയിലും തുടർന്ന ചക്രവാതച്ചുഴിയും ന്യൂനമർദവുമാണ് പാകിസ്താനിൽ പ്രളയത്തിന് കാരണമായത്. മണ്ണുകൊണ്ട് നിർമിച്ച വീടുകളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. 10 ലക്ഷം പേർ ഭവനരഹിതരായി. 2010 ലെ പ്രളയത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും പ്രളയമെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായാണ് ഇത് രേഖപ്പെടുത്തുന്നത്.
ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഈ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കാലവർഷ പാത്തി എന്ന മൺസൂൺ ട്രഫ് സജീവമായി നിലനിൽക്കുന്നതുമാണ് കനത്ത മഴക്കും പ്രളയത്തിനും ഇടയാക്കിയത്. പാക്കിസ്ഥാനിലെ കറാച്ചിയിലും പ്രണയസമാന സാഹചര്യം നിലനിൽക്കുകയാണ്.
66 ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ മഴക്കെടുതിയില്‍ ഏഴ് പേര് മരിച്ചു. ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍ മരണസംഖ്യ 63 ആയി. 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 468 പേരെ രക്ഷപ്പെടുത്തി. നവസാരിയിൽ വീടുകൾ വെള്ളത്തിനടിയിലാണ്. അടുത്ത അഞ്ചു ദിവസം പല ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
അഹമ്മദാബാദ് നഗരത്തിൽ ഞായറാഴ്ച രാത്രി 219 മില്ലിമീറ്റർ മഴ പെയ്തു. പല ജനവാസ മേഖലകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. അടിപ്പാതകളിലും റോഡുകളിലും വെള്ളം കയറി. സാധ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നല്കി.
സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. അംബിക നദിയുടെ തീരത്ത് കുടുങ്ങിയ 16 പേരെ എയര്‍ ലിഫ്റ്റ് ചെയ്തു.
തുടർച്ചയായി രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ മഴക്കാടുകളിലെ പ്രദേശവാസികളെ വലച്ച് പ്രളയം. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട സ്റ്റേറ്റ് ഓഫ് ആമസോണാസിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ നഗരവുമായ മാനൗസിനെയാണ് പ്രളയം ഏറ്റവും ഗുരുതരമായി ബാധിച്ചത്. 1902 പ്രളയം രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ ഏഴ് പ്രളയ ദുരിതങ്ങൾ ഇതിനോടകം നഗരം അഭിമുഖീകരിച്ചു . കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള ലാ നിനാ പ്രതിഭാസമാണ് കനത്ത മഴയിലേക്കും പ്രളയത്തിലേക്കും നയിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
മാനൗസിൽ രേഖപ്പെടുത്തിയ അളവ് പ്രകാരം നീഗ്രോ നദിയിലെ ജലനിരപ്പ് 30.02 മീറ്ററിലെത്തി. കഴിഞ്ഞ വർഷമിത് 29.37 ആയിരുന്നു. ജലനിരപ്പ് ഉയരുന്നത് കൊണ്ട് മാത്രം ആമസോണാസിൽ 3,67,000 ലക്ഷം പേരാണ് ബാധിക്കപ്പെടുന്നത്. പീക്ക് ഫ്ളഡിംഗ് പോലെയുള്ളവ ജൂൺ മധ്യത്തോടെയാണ് സാധാരണയായി മാനൗസിലുണ്ടാവുന്നത്.
ചിലപ്പോൾ ആഴ്ചകളോളം വെള്ളക്കെട്ട് തുടരും. കഴിഞ്ഞ വർഷം 29 അടിയെന്ന ജലനിരപ്പ് 90 ദിവസത്തോളം തുടർന്നു. മറ്റ് നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ നിലവിൽ ആമസോണാസിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം പോലെയുള്ള ദുരിതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൃഷിയെയാണ്.