കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു; കണ്ണൂരിൽ മിന്നൽ ചുഴലി

കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു; കണ്ണൂരിൽ മിന്നൽ ചുഴലി

കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റു ജില്ലകളിലെല്ലാം സാധാരണ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ്. വടക്കൻ കേരള മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് മഴ ലഭിക്കുന്നത്. അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കയപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി.

കരിയാട് പടന്നക്കരയിലും ചൊക്ലി  ഒളവിലത്തുമാണ് മിന്നൽ ചുഴലി ഉണ്ടായത്. തലശേരി ഗോപാലപേട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ആറുവയസ്സുകാരിക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയപുരയിൽ മിഥുൻ ഷൈനു ദമ്പതികളുടെ മകൾ ആത്മികയ്ക്കാണ് പരിക്കേറ്റത് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വരാന്തയിലിരുന്ന് കളിക്കുമ്പോൾ കാറ്റിൽ മേൽക്കൂര തകർന്ന് ഓട്  തലയിലേക്ക് വീണാണ് അപകടം. കൂടാതെ പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. 30 സെക്കൻഡ് മാത്രമാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. അഞ്ചു വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായ കൃഷിനാശം സംഭവിച്ചു .

നായ്‌പാടി ബാബൂട്ടി, നായ്‌പാടി ജയൻ, പറോംകുന്നുമ്മൽ ബാലൻ, വികാസ്, സുരേന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്.

ചുഴലികാറ്റിൽ മരങ്ങൾ കടപുഴകി വീണും ഓടുകൾ പറന്ന് പോയുമാണ് വീടുകളിലെ മേൽക്കൂര തകർന്നിട്ടുള്ളത്. പാനൂർ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ കാന്തോളിൽ വിനിഷിന്റെ വീട്ടുപറമ്പിലെ തേക്കുമരം കടപുഴകി. ചെറിയ മേഖലയിൽ മാത്രം വട്ടം ചുറ്റിയ നിലയിൽ വൻ ശബ്ദത്തോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ ഒളവിലം പ്രദേശവാസികൾ ഭയന്നു. ചൊക്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ, വൈസ് പ്രസിഡൻറ് എം.ഒ. ചന്ദ്രൻ, വില്ലേജ് അസി. ഇ.കെ.ബിജു, ഫീൽഡ് അസി. പ്രശാന്ത് പ്രസന്നാലയം എന്നിവർ സംഭവം സ്ഥലത്തെത്തി. പഞ്ചായത്ത് ദുരന്തനിവാരണ സേനയും ചുമട്ട് തൊഴിലാളികളും നാട്ടുകാരും താർപ്പായ വിരിച്ചും മറ്റും വീടുകൾക്ക് താത്ക്കാലിക സംരക്ഷണമൊരുക്കിയിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment