Kerala rain update 11/08/24: ഇന്നത്തെ മഴ ഈ ജില്ലകളിൽ, പുത്തുമല ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ

Kerala rain update 11/08/24: ഇന്നത്തെ മഴ ഈ ജില്ലകളിൽ, പുത്തുമല ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ

കേരളത്തിൽ കാലവർഷത്തിന്റെ ഭാഗമായി ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴലഭിക്കും. രാത്രി എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ആണ് മഴ സാധ്യത. രാത്രി വൈകിയും പുലർച്ചയും ആയാണ് കൂടുതൽ മഴ ലഭിക്കുക.

Kerala rain update 11/08/24: പുത്തുമലയെ ദുരന്തത്തിലേക്ക് നയിച്ചത് കനത്ത മഴ


ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മി.മീ മഴ, തെറ്റമലയിൽ 409 മി.മീ മഴയും ലഭിച്ചു . സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തു പെയ്യുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ്. ഈ പ്രദേശങ്ങളിൽ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്. 2018 മുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ള പ്രദേശമാണിത്.

2019ൽ പുത്തുമലയിലേത് ഉൾപ്പടെ വെള്ളരിമലിയും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ ലഭിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോൾ മർദ്ദം താങ്ങാൻ കഴിയാതെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നാണ് ജിഎസ്ഐ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകിയെത്തി. ദ്രുതഗതിയിൽ അവശിഷ്ടങ്ങൾ ഒഴുകിയ ആ കുത്തൊഴുക്കിൽ പുന്നപ്പുഴയുടെ ഗതി മാറി ഒഴുകി. അങ്ങനെ മുണ്ടക്കൈയും ചൂരൽമലയും ശവപ്പറമ്പായി മാറിയെന്നാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവ് 5 മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം ഉള്ളത്. ഉരുൾ പൊട്ടാനും ആഘാതം കൂട്ടാനും ഇതെല്ലാം കാരണമായി എന്നും റിപ്പോർട്ട്. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജിഎസ്ഐ പഠനം നടത്തിയിരുന്നു. അന്ന് ചൂരൽമല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിരുന്നു . എന്നാൽ ഈ പ്രദേശത്തിന്റെ ഉയർന്ന മലമ്പ്രദേശങ്ങൾ അതീവ ഉരുൾപൊട്ടൽ സാധ്യത പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ജിഎസ്ഐ ഈ മേഖലയിൽ വിശദമായ പഠനം നടത്തുമെന്നും. ഇതിന് ശേഷമായിരിക്കും മുണ്ടൈക്കെയും ചൂരൽമലയെയും തകർന്നെെറിഞ്ഞ ദുരന്തത്തിന്റെ പൂർണ ചിത്രം മനസ്സിലാക്കാൻ കഴിയുക. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് അന്തിമ റിപ്പോർട്ടിൽ അറിയാൻ പറ്റും. 

അതേസമയം ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനു മുകളിലായി ഓഗസ്റ്റ് 13 ഓടുകൂടി ഒരു ചക്രവാത ചുഴി രൂപപ്പെടാനും അത് ന്യൂനമർദ്ദം ആകാനും സാധ്യതയുണ്ടെന്ന് metbeat weather നിരീക്ഷകർ. ഇത് കേരളത്തിൽ ഉടനീളം മഴയ്ക്ക് കാരണമായേക്കും. ഓഗസ്റ്റ് 12, 13 തീയതികളിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത ആവശ്യമായി വരും. ഓഗസ്റ്റ് 11 /12 നു ശേഷം ആഗോള മഴപ്പാത്തി (mjo)അനുകൂല മേഖലയിൽ എത്തുന്നതോടെ ഈ മാസം അവസാനം വരെ കേരളത്തിൽ കാലവർഷം സജീവമാകാനും സാധ്യതയുണ്ടെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകുമെന്ന് metbeat weather കഴിഞ്ഞ ഫോർ കാസ്റ്റുകളിൽ പറഞ്ഞിരുന്നു. അതേസമയം ഇന്ന് 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം പാലക്കാട് ജില്ലകളിലാണ് എന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment