ആനകളുടെ എണ്ണം സിംബാബ്‌വെയിൽ പെരുകുന്നു: കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യും

ആനകളുടെ എണ്ണം സിംബാബ്‌വെയിൽ പെരുകുന്നു: കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യും

ആനകളുടെ എണ്ണം സിംബാബ്‌വെയിൽ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിൽ അവയെ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനൊരുങ്ങുന്നു. ഇതിനായി തെക്കുകിഴക്കൻ മേഖലയിലെ ഒരു വലിയ സ്വകാര്യ വന്യജീവി സങ്കേതമായ സേവ് വാലി കൺസർവൻസിക്ക് അനുമതി നൽകിയതായി സിംബാബ്‌വെ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്‍റ് അതോറിറ്റി.

ഈ സങ്കേതത്തിൽ നിലവിൽ 2500-ൽ അധികം ആനകളുണ്ട്. 800 ആനകളെ മാത്രം ഉൾക്കൊള്ളാൻ ഉള്ള ശേഷിയാണ് ഈ സങ്കേതത്തിനുള്ളത്. ഇത് താങ്ങാവുന്നതിലും മൂന്നിരട്ടിയിൽ അധികമാണ്. ആദ്യഘട്ടത്തിൽ കൊല്ലുക 50 ആനകളെയാണ്. ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വന്യജീവി ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ആനകളെ ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് സിംപാർക്ക്സ് അധികൃതർ പറയുന്നു. ഇങ്ങനെ കൊന്നൊടുക്കുന്ന ആനകളുടെ മാംസം തദ്ദേശീയര്‍ക്ക് വിതരണം ചെയ്യുമെങ്കിലും ആനക്കൊമ്പ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സിംപാർക്കുകൾക്ക് കൈമാറുകയും ചെയ്യും. എപ്പോഴാണ് ആനകളെ കൊല്ലുന്നതെന്നോ എത്ര ആനകളെ കൊല്ലുമെന്നോ അധികൃതര്‍ വ്യക്തമാക്കുന്നില്ല.

ആനക്കൊമ്പിന്‍റെ അന്താരാഷ്ട്ര വ്യാപാരം 1989 മുതൽ നിയമവിരുദ്ധമാണ്. ഈ നിരോധനം വേട്ടയാടൽ തടയുന്നതിന്റെ ഭാഗമായിരുന്നു. എന്നാൽ, വിൽക്കാൻ അനുമതിയില്ലാത്ത ടൺ കണക്കിന് ആനക്കൊമ്പ് സിംബാബ്‌വെയിൽ കെട്ടിക്കിടക്കുന്നു. അയൽരാജ്യമായ ബോട്സ്വാന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്‌വെ.

2024-ലും സിംബാബ്‌വെ ആനകളെ കൊന്നിട്ടുണ്ടായിരുന്നു. കടുത്ത വരൾച്ചയെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം കാരണം അന്ന് 200 ആനകളെയാണ് കൊന്നൊടുക്കിയിരുന്നത്. അത് 1988-ന് ശേഷമുള്ള ആദ്യത്തെ വലിയതോതിലുള്ള ഉന്മൂലനമായിരുന്നു.

ആനകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള സിംബാബ്‌വെയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിൽ പ്രധാന ഘടകമായ രാജ്യത്തിന്‍റെ പ്രതിച്ഛായയെ തകർക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ടൂറിസം വക്താക്കളും ചൂണ്ടി കാണിക്കുന്നു.

Metbeat news

Tag: Elephant population is increasing in Zimbabwe: Killing and distributing meat to the people

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.