4 മാസം നീണ്ട കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ തീവ്രമഴ ഉൾപ്പെടെ ലഭിച്ച വയനാട്ടിൽ 30 % മഴക്കുറവ്

4 മാസം നീണ്ട കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ തീവ്രമഴ ഉൾപ്പെടെ ലഭിച്ച വയനാട്ടിൽ 30 % മഴക്കുറവ്

4 മാസം നീണ്ട കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ(ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30) കേരളത്തിൽ സാധാരണ മഴ ലഭിച്ചു. 13 ശതമാനം മാത്രമാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഈ കാലയളവിൽ ലഭിക്കേണ്ട മഴ 2018.6 mm ആണ്.1748.1 mm മഴ ഈ കാലയളവിൽ ലഭിച്ചു. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം ഉണ്ടായ വയനാട്ടിൽ 30% മഴ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കുറവ് കൂടുതൽ അനുഭവപ്പെട്ട മറ്റു ജില്ലകൾ ആലപ്പുഴ, എറണാകുളം, ഇടുക്കി, എന്നിങ്ങനെയാണ്. ആലപ്പുഴ ജില്ലയിൽ 21 ശതമാനം, എറണാകുളം ജില്ലയിൽ 27, ഇടുക്കിയിൽ 33% എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റു ജില്ലകളിൽ എല്ലാം സാധാരണ മഴ ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ 15 ശതമാനം അധിക മഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ മൂന്ന് ശതമാനം അധിക മഴ ലഭിച്ചു. തൃശ്ശൂർ 12%,പത്തനംതിട്ട 15 ശതമാനം,പാലക്കാട് മൂന്ന് ശതമാനം, മലപ്പുറം, കോഴിക്കോട് 10 ശതമാനം, കോട്ടയം ആറു ശതമാനം കൊല്ലം 15 ശതമാനം, കാസർകോട് ഒൻപത് ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 27 ശതമാനവും മാഹിയിൽ 16 ശതമാനവും അധിക മഴ ലഭിച്ചു. ലക്ഷദ്വീപിൽ 10 26.6 എംഎം മഴയാണ് ഈ കലയളവിൽ ലഭിക്കേണ്ടത് എങ്കിലും 1304.2mmമഴ ലഭിച്ചു. മാഹിയിൽ 2385.3 mm മഴ ലഭിക്കേണ്ടിടത്ത് 27 55.4 mm മഴ ലഭിച്ചു.

കാലവർഷം ഔദ്യോഗികമായി കേരളത്തിൽ നിന്നും വിട പറഞ്ഞിട്ടില്ലെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം സെപ്റ്റംബർ 30 വരെ മാത്രമാണ് കാലവർഷ സീസണിൽ ലഭിച്ച മഴയുടെ അളവ് രേഖപ്പെടുത്തുക. ഒൿടോബർ ഒന്നു മുതൽ ലഭിക്കുന്ന മഴയുടെ അളവ് തുലാവർഷം മഴയുടെ കണക്കിലാണ് ഉൾപ്പെടുക.

അതേസമയം കേരളത്തിൽ ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തൃശ്ശൂർ,കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യത. ആലപ്പുഴ എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment