മണ്ണിടിച്ചിലിനെത്തുടർന്ന് ഹിമാചലിലെ 128 റോഡുകൾ അടച്ചു

മണ്ണിടിച്ചിലിനെത്തുടർന്ന് ഹിമാചലിലെ 128 റോഡുകൾ അടച്ചു

തുടർച്ചയായ മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ഹിമാചൽ പ്രദേശിൽ കുറഞ്ഞത് 128 റോഡുകളെങ്കിലും അടച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു.

ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. അതിനാൽ ‘യെല്ലോ’ അലർട്ട് ഓഗസ്റ്റ് 15 വരെ നൽകിയിട്ടുണ്ട്

മാണ്ഡി, ബിലാസ്പൂർ, സോളൻ, സിർമൗർ, ഷിംല, കുളു ജില്ലകളിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ശനിയാഴ്ച വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് imd മുന്നറിയിപ്പ് നൽകി. ഉന, ഹാമിർപൂർ, കാൻഗ്ര, മാണ്ഡി, സിർമൗർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ച കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ്.

ശക്തമായ കാറ്റിൽ തോട്ടങ്ങൾ, വിളകൾ, ദുർബലമായ കെട്ടിടങ്ങൾ, വീടുകൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ പറയുന്നതനുസരിച്ച്, മാണ്ഡിയിൽ 60, കുളുവിൽ 37, ഷിംലയിൽ 21, കംഗ്രയിൽ അഞ്ച്, കിന്നൗറിൽ നാല്, ഹമീർപൂർ ജില്ലയിൽ ഒന്ന് എന്നിങ്ങനെയാണ് റോഡുകൾ അടച്ചിരിക്കുന്നത്. 44 വൈദ്യുതിയും 67 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു.

മഴക്കെടുതികളിൽ100-ലധികം ആളുകൾ കൊല്ലപ്പെട്ടു, ജൂൺ 27 നും ഓഗസ്റ്റ് 9 നും ഇടയിൽ സംസ്ഥാനത്തിന് ഏകദേശം 842 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ കൂട്ടിച്ചേർത്തു.

ജൂൺ ഒന്നിന് ആരംഭിച്ച മൺസൂണിൽ സംസ്ഥാനത്ത് മഴക്കുറവ് ഓഗസ്റ്റ് 9 വരെ 28 ശതമാനമായിരുന്നു, ഹിമാചൽ പ്രദേശിൽ ശരാശരി 445.7 മില്ലിമീറ്ററിൽ നിന്ന് 321.8 മില്ലിമീറ്റർ മഴ ലഭിച്ചു.ലാഹൗൾ & സ്പിതി ജില്ലയിലെ കുക്കുംസേരിയാണ് സംസ്ഥാനത്തെ ഏറ്റവും തണുപ്പുള്ള പ്രദേശം, രാത്രി താപനില 13.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, ഉനയിൽ ഏറ്റവും ചൂടേറിയത് 35.8 ഡിഗ്രിയാണ്.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment