ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും കാലവര്‍ഷം ശക്തിപ്പെടുന്നതിന് കാരണം

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും കാലവര്‍ഷം ശക്തിപ്പെടുന്നതിന് കാരണം

പടിഞ്ഞാറ് മുംബൈയിലും കിഴക്ക് സിക്കിമിനും അടുത്ത് നിലച്ചുപോയ മണ്‍സൂണ്‍ കാറ്റിന്റെ പുരോഗമനം ഫസ്റ്റ് ഗിയറിലേക്ക് മാറാന്‍ തയാറെടുക്കുന്നു. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മണ്‍സൂണ്‍ പുരോഗതി വീണ്ടും സജീവമാകും. ഇതോടെ കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ മാസം 18 ഓടെ കാലവര്‍ഷം വ്യാപിക്കും.

ജൂണ്‍ 11 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി കേരളത്തിലടക്കം കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്താന്‍ തുടങ്ങും. പുള്‍ എഫക്ട് മഴ 11 മുതല്‍ തന്നെ കേരളത്തില്‍ പ്രതീക്ഷിക്കാം. ആന്ധ്രാപ്രദേശ് തീരത്തോട് ചേര്‍ന്നാണ് ചക്രവാതച്ചുഴി രൂപപ്പെടുക. കൊങ്കണ്‍-ഗോവ- കേരളം മേഖലകളില്‍ മഴ നല്‍കിയാണ് ഈ സിസ്റ്റം കടന്നു പോകുക.

കേരളത്തിൽ അടുത്ത അഞ്ചുദിവസത്തെ കാലാവസ്ഥ അലർട്ട് – courtesy IMD

കാലവര്‍ഷം മെയ് മാസത്തില്‍ തന്നെ എത്തിയെങ്കിലും മുംബൈയില്‍ കനത്ത മഴ അനുഭവപ്പെട്ടിട്ടില്ല. ജൂണ്‍ 14 മുതല്‍ 16 വരെ മുംബൈ കനത്ത മഴക്ക് സാക്ഷിയാകും. ഇതിനു പിന്നാലെയാണ് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുക. ഇതിലേക്ക് നയിക്കുന്ന ചക്രവാതച്ചുഴി ജൂണ്‍ 14 ന് രൂപപ്പെടാനാണ് സാധ്യത. ഈ സിസ്റ്റം ഒഡിഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്്ട്ര എന്നിവിടങ്ങളില്‍ മഴ നല്‍കും.

പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലേക്കും മണ്‍സൂണ്‍ പ്രവേശിക്കും. കേരളത്തിലും നേരത്തെയുള്ള റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചതു പ്രകാരം മഴ കനക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിനകം വടക്കന്‍ കേരളത്തിലും തെക്കന്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : factors driving cyclonic activity and depressions in the Bay of Bengal, and their significant role in enhancing monsoon rainfall.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020