weather updates 31/05/25: നൂറു കടന്ന് വേനൽ മഴ ; കൂടുതൽ മഴ ലഭിച്ചത് വടക്കൻ കേരളത്തിൽ
കേരളത്തിൽ വേനൽ മഴ സീസൺ അവസാനിക്കുമ്പോൾ ഇത്തവണ 116 ശതമാനം അധിക മഴ ലഭിച്ചു. മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരമാണിത്. ഈ കാലയളവിൽ ആകെ ലഭിക്കേണ്ടത് 359 എം എം മഴയാണ്. എന്നാൽ 776.4 mm മഴ ലഭിച്ചു. ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. 315 ശതമാനം മഴയാണ് കണ്ണൂർ ജില്ലയിൽ അധികമായി ലഭിച്ചത്. 258.3 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 1071.2 എം എം മഴ ലഭിച്ചു.
കാസർകോട് ജില്ലയിൽ 193 ശതമാനം അധികം മഴ ലഭിച്ചു. അതായത് ഈ കാലയളവിൽ അളവിൽ കാസർകോട് ജില്ലയിൽ 263.1mm ലഭിക്കേണ്ട സ്ഥാനത്ത് 770.4 mm ലഭിച്ചു. തൊട്ടു പിറകിലായി കോഴിക്കോട് പാലക്കാട് മലപ്പുറം ജില്ലകളും ഉണ്ട്. എല്ലാ ജില്ലയിലും സാധാരണയിൽ കൂടുതൽ മഴയാണ് വേനൽക്കാല മഴ സീസണിൽ ലഭിച്ചത്.
വേനൽക്കാല സീസണിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതും കണ്ണൂർ ജില്ലയിൽ ആയിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ എയർപോർട്ട്.
അതായത് കാലവർഷം മെയ് 24 ഓടുകൂടി കേരളത്തിൽ ആരംഭിച്ചു. 24 മുതൽ 31 വരെ കാലവർഷ മഴ ആണ് ലഭിച്ചതെങ്കിലും അത് വേനൽക്കാല മഴയുടെ കണക്കിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടുത്തുക. കാലവർഷ മഴയുടെ കണക്കിൽ ജൂൺ ഒന്നു മുതൽ ലഭിക്കുന്ന മഴയാണ് ഉൾപ്പെടുത്തുക.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഭിച്ചുകൊണ്ടിരുന്ന തീവ്രമഴയ്ക്ക് ശമനം. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ് നൽകിയിട്ടുള്ളത് കാലാവസ്ഥാ വകുപ്പ്. നാളെ ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
Tag:weather updates 31/05/25: Summer rainfall crosses 100; North Kerala receives more rainfall