വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 30 മരണം

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 30 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30 മരണം. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. കനത്ത മഴയിൽ സംസ്ഥാനങ്ങളിലുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

മേഘാലയയിലെ ടുറക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള ദേശീയപാത 17 (എൻ.‌എച്ച് -17) മഴയെ തുടർന്ന് തകർന്നു പോയി. ബോക്കോ, ചായ്‌ഗാവ് എന്നിവിടങ്ങളിൽ എൻ‌.എച്ച് -17 ന്റെ പ്രധാന ഭാഗങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. ഇത് ഗതാഗത്തെ സാരമായി ബാധിക്കുകയും ചെയ്തു. അസമിലെ 12 ജില്ലകളിൽ മാത്രം 60,000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. അസമിൽ ശക്തമായ കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട് . കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അരുണാചൽ പ്രദേശിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒമ്പത് പേർ മരണപ്പെട്ടു.

അസമിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പ്, ഓറഞ്ച് അലർട്ടും വടക്കുകിഴക്കൻ മേഖലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുർബല പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

metbeat news

Tag: Heavy rains and floods in northeastern states; 30 dead

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.