ജലനിരപ്പ് ഉയർന്നു ബാണാസുര ഡാമും, മലമ്പുഴ ഡാമും തുറന്നു
കേരളത്തിൽ അതിശക്തമായ മഴയെ തുടർന്ന് ഡാമുകളിൽ ജലനിലനിരപ്പ് ഉയർന്നു. ശക്തമായ മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര, മലമ്പുഴ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ഡാമുകളോട് ചേര്‍ന്ന പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. തമിഴ്‌നാട് വാല്‍പ്പാറയുലെ ഷോളയാര്‍ ഡാമും തുറന്നിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ ഭാഗമായി കാരമന്‍ തോടിന്റെ തീരത്തും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്‌നാട് ജലവിഭവവകുപ്പ് അറിയിച്ചിട്ടുള്ളത്. 134. 60 അടിയാണ് അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് ഉള്ളത്.
ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുക. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നിരുന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നു.
നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് . 115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും . കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.
മലമ്പുഴയിൽ ലഭിച്ചത് ഇരട്ടിമഴ
ജൂൺ ഒന്നു മുതൽ ഇന്നലെ വരെ മലമ്പുഴയിൽ പെയ്തതു 346.1 മില്ലി മീറ്റർ മഴ. സാധാരണ ലഭിക്കാറുള്ളതിനെക്കാൾ ഇരട്ടിയാണിത്.
ജലസേചന വകുപ്പിന്റെ മഴമാപിനിയിലാണു രേഖപ്പെടുത്തിയത്. അകമലവാരം മലനിരകളിൽ ശക്തമായ മഴയുള്ളതിനാൽ ഡാമിന്റെ ജലസ്രോതസ്സുകളായ പുഴകളിലും തോടുകളിലും ഒഴുക്ക് കൂടി. ഡാമിലെ ജലനിരപ്പ് 111.15 മീറ്റർ ആയി ഉയർന്നു. ഇതിനു മുൻപ് ജൂണിൽ ഇത്രയും ജലനിരപ്പ് ഉയർന്നതു 2016ലാണ്. കഴിഞ്ഞ വർഷം ഇതേ സമയം 104.71 ആയിരുന്നു.
Tag:Water levels have risen, Banasura Dam and Malampuzha Dam have been opened.