ഡൽഹിയിലെ ഉഷ്ണതരംഗത്തിന് ആശ്വാസം നൽകി മഴ, ഇടിമിന്നൽ, കാറ്റ്

ദിവസങ്ങളായി നീണ്ടുനിന്ന കൊടും ചൂടിനു ശേഷം, ഞായറാഴ്ച പുലർച്ചെ ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് ഉഷ്ണതരംഗത്തിൽ നിന്ന് ക്രമേണ ആശ്വാസം ലഭിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു.

നഗരത്തിൽ ശക്തമായ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിരുന്നു . ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും (NCR) നിവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച പുലർച്ചെ തലസ്ഥാനത്ത് “ഇടിമിന്നലോടു കൂടിയ മിതമായതോ അതിശക്തമായതോ ആയ മഴയും, മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റും” ഉണ്ടായതായി ഐഎംഡി അറിയിച്ചു.

സഫ്ദർജംഗിൽ ഇടിമിന്നലുകളും ആലിപ്പഴ വർഷവും രേഖപ്പെടുത്തി. ആദ്യം വീശി അടിച്ച കാറ്റ് മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിൽ ആണ് വീശിയതെന്നും രണ്ടാമത്തെ കാറ്റിന്റെ വേഗത മണിക്കൂറിൽ 104 കിലോമീറ്റർ ആയിരുന്നെന്നും ഐഎംഡി അറിയിച്ചു.

മുൻകരുതലുകൾ എടുക്കാൻ കാലാവസ്ഥാ വകുപ്പ് താമസക്കാരോട് അഭ്യർത്ഥിച്ചു.

കാറ്റിൽ പൊടിപടലങ്ങളും കുറഞ്ഞ ദൃശ്യപരതയും റോഡുകളിൽ അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ “വീടിനുള്ളിൽ തന്നെ തുടരുക, യാത്ര ഒഴിവാക്കുക” എന്ന് ഐഎംഡി .

ഡൽഹിയുടെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് നിരീക്ഷണാലയത്തിൽ വെള്ളിയാഴ്ച പരമാവധി താപനില 41.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വ്യാഴാഴ്ചയേക്കാൾ 2.7 ഡിഗ്രി കുറവ്. കുറഞ്ഞ താപനില 31.0 ഡിഗ്രി സെൽഷ്യസിൽ ഉയർന്ന നിലയിൽ തുടർന്നു. ഇത് സീസണൽ ശരാശരിയിൽ നിന്ന് 3 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു നിൽക്കുന്നു. ഈർപ്പം 51 ശതമാനത്തിനും 69 ശതമാനത്തിനും ഇടയിൽ.

ഞായറാഴ്ച പുലർച്ചെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇത് കടുത്ത ചൂടിൽ നിന്ന് അൽപ്പം ആശ്വാസം നൽകുമെന്നും ഐഎംഡിയുടെ പ്രവചനത്തിൽ പറയുന്നു. ജൂൺ 12 നും 18 നും ഇടയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മധ്യ, കിഴക്കൻ ഇന്ത്യയുടെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്കും എത്തുമെന്ന് ഐഎംഡി അറിയിച്ചു. ജൂൺ 19 നും 25 നും ഇടയിൽ ഡൽഹി ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സാധാരണയായി ജൂൺ 30-നാണ് ഡൽഹിയിൽ മൺസൂൺ എത്തുന്നത്.

ഈ വർഷം, മെയ് 24-ന് കാലവർഷം കേരളത്തിൽ എത്തി. സാധാരണ ജൂൺ 1-ന് ആണ് കേരളത്തിൽ കാലവർഷം എത്താറ്. മെയ് 26-ന് മുംബൈയിൽ എത്തി, ഇത് സാധാരണയേക്കാൾ 16 ദിവസം മുമ്പാണ്.

ഐഎംഡി ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം ജൂൺ 28-നും 2023-ൽ ജൂൺ 26-നും മൺസൂൺ ഡൽഹിയിൽ എത്തി.

മുൻ വർഷങ്ങളിൽ, ജൂൺ 30 (2022), ജൂലൈ 13 (2021), ജൂൺ 25 (2020) എന്നീ തീയതികളിലുമാണ് മൺസൂൺ എത്തിയത്.

ഏകദേശം 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, മൺസൂൺ വീണ്ടും ശക്തി പ്രാപിച്ചു, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ.

ബുധനാഴ്ച മുതൽ, കേരളം, തമിഴ്‌നാട്, കർണാടക, കൊങ്കൺ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും അതിശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇങ്ങനെ കാലവർഷക്കാറ്റ് ശക്തിയാകുന്നത് രാജ്യത്തുടനീളമുള്ള മൺസൂണിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയെ സൂചിപ്പിക്കുന്നു.

രണ്ടാം ഘട്ട മൺസൂൺ കിഴക്കൻ ഇന്ത്യയിലുടനീളം വ്യാപിക്കുമെന്നും അടുത്ത ആഴ്ചയ്ക്കുള്ളിൽ പശ്ചിമ ബംഗാൾ, ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴ പെയ്യുമെന്നും ഐഎംഡി അറിയിച്ചു.

Metbeat news

Tag:Rain, thunderstorms, wind bring relief from Delhi’s heatwave

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.