ന്യൂനമർദ്ദം; അനന്ത് അംബാനിയുടെ വിവാഹവിരുന്നിന് വെള്ളത്തിൽ മുങ്ങുമോ?

ന്യൂനമർദ്ദം; അനന്ത് അംബാനിയുടെ വിവാഹവിരുന്നിന് വെള്ളത്തിൽ മുങ്ങുമോ?

കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗത തടസ്സം രൂക്ഷമായി. കനത്ത മഴ വിമാന സർവീസുകളെയും ബാധിക്കാൻ സാധ്യത. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ ഇന്നു നടക്കുന്ന വിവാഹത്തിനു ഒട്ടേറെ വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ ഈ വിമാനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.

അതിഥികളുമായി നൂറിലധികം വിമാനങ്ങളാണ് മുംബൈയിലേക്ക് എത്താനുള്ളത്. വെള്ളിയാഴ്ച നഗരത്തിലുടനീളം യെലോ അലർട്ട് പ്രഖ്യാപിച്ചു. നവി മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് ആണ്. അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്ന ബാന്ദ്രയിലെ കുർള കോംപ്ലക്‌സിനു സമീപത്ത് മുംബൈ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഒഡിഷക്കടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ച ന്യൂനമര്‍ദം താമസിയാതെ രൂപപ്പെട്ടേക്കും. ഇതിനു അനുകൂലമായ സ്ഥിതിയിലേക്ക് ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷസ്ഥിതി മാറി. ജൂലൈ 13 ന് ഈ മേഖലയില്‍ ശക്തി കൂടിയ ചക്രവാതച്ചുഴി രൂപപ്പെടുകയും തുടര്‍ന്ന് ന്യൂനമര്‍ദത്തിലേക്ക് വഴി മാറുകയും ചെയ്‌തേക്കും. ന്യൂനമർദ്ദം കരകയറി രാജ്യത്തിന്റെ മധ്യമേഖലയിലേക്കാണ് നീങ്ങുക.

ഇതോടെ ഇന്ത്യയുടെ മധ്യ മേഖലയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയേറി. പ്രളയക്കെടുതികള്‍ വിട്ടൊഴിഞ്ഞിട്ടാല്ലാത്ത ഉത്തരേന്ത്യയില്‍ ഇനിയും കനത്ത മഴയുണ്ടായേക്കുമെന്ന സ്ഥിതി കൃഷിയെ പ്രതികൂലമായി ബാധിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്‌തേക്കും.

ഈ മാസം 15 ഓടെ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പിറവിയെടുക്കും. ഒഡിഷ, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മഴ കനക്കും. അറബിക്കടലില്‍ നിന്നുള്ള കാലവര്‍ഷ കാറ്റിനെ സിസ്റ്റം സ്വാധീനിക്കുന്നതോടെ മധ്യപ്രദേശിലടക്കം കനത്ത മഴയും പ്രാദേശിക പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടുത്തയാഴ്ച ഉത്തരേന്ത്യന്‍ യാത്രകള്‍ കാലാവസ്ഥാ പ്രവചനത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്യുന്നതാകും ഉചിതം.

ന്യൂനമർദ്ദം; കേരളത്തിലും മഴ

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് രണ്ടു ദിവസത്തിനകം വീണ്ടും ശക്തിപ്പെടുകയും കേരളത്തില്‍ ദുര്‍ബലമായ മഴ വീണ്ടും സജീവമാകുകയും ചെയ്യുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ മഴയുടെ ഇടവേള കൂടുതലാണെങ്കിലും ശനിയാഴ്ചയും ഞായറും മഴയുടെ ഇടവേള കുറയും. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യതയെങ്കിലും ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന മുറക്ക് തെക്കന്‍ കേരളത്തിലടക്കം കനത്ത മഴക്കും സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12-07-2024 മുതൽ 16-07-2024 വരെ : കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

12-07-2024 മുതൽ 16-07-2024 വരെ: മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

12-07-2024: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

13-07-2024: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, മധ്യ അറബിക്കടലിനോട് ചേർന്ന തെക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

14-07-2024 & 15-07-2024 : മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ അറബിക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

16-07-2024 : മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ആന്ധ്ര പ്രദേശ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്കു കിഴക്കൻ അറബിക്കടൽ, അതിനോട്എ ചേർന്ന മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജൂലൈ 12 മുതല്‍ 18 വരെയുള്ള ആഴ്ചയില്‍ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂലൈ 19 മുതല്‍ 25 വരെയുള്ള ആഴ്ച എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും സാധാരണയേക്കാള്‍ മഴ കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

എന്നാല്‍ പസഫിക് സമുദ്രത്തില്‍ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ അവസാന വാരങ്ങളിലും സാധാരണ മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റിന്റെ പ്രവചനം. നിലവില്‍ എല്‍നിനോ ന്യൂട്രലാകുകയും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ന്യൂട്രലായി തുടരുകയുമാണ്. ഇത് പസഫിക് സമുദ്രത്തെ വരുന്ന ആഴ്ചകളില്‍ സജീവമാക്കും. ഇപ്പോള്‍ അവിടെ ന്യൂനമര്‍ദ സീസണുമാണ്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment