Kerala rain updates 1/06/24: മഴയിൽ വ്യാപക നാശനഷ്ടം; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ

Kerala rain updates 1/06/24: മഴയിൽ വ്യാപക നാശനഷ്ടം; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ

കേരളത്തിൽ മഴയിൽ വ്യാപക നാശനഷ്ടം. ശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.

ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത് . അതേസമയം, ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ട് വന്നു. കൂടാതെ ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട് .

ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില്‍ മണ്ണിടിച്ചിൽ ഉണ്ടായി. കക്കയം 28ാം മൈൽ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശക്തമായ മഴയിൽ ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായ വിവരം അധികൃതർ അറിഞ്ഞത് ഇന്ന് രാവിലെയാണ്. കോഴിഫാം തകരുകയും അമ്പതോളം കവുങ്ങുകൾ നശിക്കുകയും ചെയ്തു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒരു ഷെഡ് മാത്രമേ ഈ പ്രദേശത്ത് ഉണ്ടായിരുന്നുള്ളൂ.  അടിവാരത്താണ് വീടുകൾ കൂടുതലുള്ളത്.

39% അധിക വേനൽ മഴ

അതേസമയം കേരളത്തിൽ മാർച്ച് 1 മുതൽ 31 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം 39% അധികമഴ ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ 81% അധിക വേനൽ മഴയാണ് ഇത്തവണ ലഭിച്ചത്. ആലപ്പുഴ എറണാകുളം കോട്ടയം തിരുവനന്തപുരം ജില്ലകളിൽ 60 ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട് ഇത്തവണ. ആലപ്പുഴയിൽ 90% വും എറണാകുളത്ത് 72 ശതമാനവും കോട്ടയത്ത് 87 തിരുവനന്തപുരം 78% വും അധിക മഴ ലഭിച്ചു.

20 മുതൽ 59 ശതമാനത്തിനുള്ളിൽ മഴ ലഭിച്ച ജില്ലകൾ കണ്ണൂർ കാസർകോട് കൊല്ലം മലപ്പുറം പാലക്കാട് പത്തനംതിട്ട തൃശ്ശൂർ എന്നീ ജില്ലകളാണ്. മഴയുടെ അളവ് യഥാക്രമം 53,29,23,34,44,43,55 ശതമാനം എന്നിങ്ങനെയാണ് ലഭിച്ചത്. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിൽ സാധാരണ മഴ മാത്രമാണ് ലഭിച്ചത്. അതേസമയം മാഹിയിൽ 39% അധിക മഴ ലഭിച്ചു.

മലപ്പുറം എടപ്പാൾ മേഖലയിൽ 48 മണിക്കൂറിൽ 291 mm മഴ ലഭിച്ചു. ഇന്ന് രാവിലെ ഒന്നരമണിക്കൂറിൽ മാത്രം 80 mm മഴ ലഭിച്ചു.

ഇന്നും തെക്കൻ മധ്യകേരളത്തിൽ ശക്തമായ മഴക്കാണ് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിന്റെ മലയോരമേഖലകളിൽ മഴക്കൊപ്പം ഇടിയും പ്രതീക്ഷിക്കാം. അതിനാൽ തന്നെ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.

തമിഴ്നാടിന്റെ തെക്കൻ മേഖലയിലും കേരളത്തിൻ്റെ തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ഉച്ചക്കുശേഷം മഴ ശക്തിപ്പെടാൻ ഉള്ള സാധ്യതയാണ് metbeat weather നിരീക്ഷകർ കാണുന്നത്. കാലവർഷ മഴക്ക് വിരുദ്ധമായി ഇടിയോടുകൂടെയും ശക്തമായ മിന്നലോട് കൂടെയുമുള്ള മഴ പ്രതീക്ഷിക്കാം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment