അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് അപകടസൂചനയോ?

അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് അപകടസൂചനയോ?

പച്ചപ്പ് ദൃശ്യഭംഗി മാത്രമല്ല നൽകുന്നത്. പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകം കൂടിയാണത് , എന്നാൽ ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയും ആകാം . അന്റാർട്ടിക്ക അത്തരമൊരു ഇടമാണ്. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഇപ്പോഴുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് അന്റാർട്ടിക്കയുടെ പച്ചപ്പ് കൂടി വരികയാണെന്നാണ്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി അന്റാർട്ടിക്കയിലെ ഹരിതമേഖലകൾ പതിന്മടങ്ങായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1986ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ‌ താഴെ മാത്രം ഹരിതമേഖലകളുണ്ടായിരുന്ന അന്റാർട്ടിക്കയിൽ 2021 ആയപ്പോഴേക്കും 12 ചതുരശ്ര കിലോമീറ്റർ ഹരിത മേഖലകൾ ഉണ്ടായെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇതുപോലെ ഹരിതമേഖലകൾ വർധിക്കുന്നത് അധിനിവേശ സ്പീഷീസുകളെ ഇങ്ങോട്ടേക്ക് കൊണ്ടെത്തിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട് . ഒരു വലിയ പരിസ്ഥിതി വിഷയമാണ് അന്റാർട്ടിക്കയിലെ കാലാവസ്ഥാ വ്യതിയാനം. അന്റാർട്ടിക്കയിൽ തദ്ദേശീയമായുള്ള ഒരേയൊരു കീടജീവി വിഭാഗം വംശനാശത്തിലേക്ക് പോകുന്നെന്ന്  ഇടക്കാലത്ത് ശാസ്ത്രജ്ഞരുടെ പഠനം കണ്ടെത്തിയത്. അന്റാർട്ടിക്കയുടെ ഭക്ഷണശൃംഖലയിലും അതുവഴി ജൈവമേഖലയിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്.

(Photo: X/@focuseatv)

കീടത്തിന്റെ പേര് ടൈനി അന്റാർട്ടിക് മിഡ്ജ് എന്നാണ്. പറക്കാൻ കഴിവില്ലാത്ത, ഒരു പയർ മണിയുടെ വലുപ്പമുള്ള ഒരു കീടമാണ് ഇത്. ദീർഘനാളായുള്ള ജീവിതകാലയളവിൽ അന്റാർട്ടിക്കയിലെ കടുത്ത സാഹചര്യങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷി ഈ കീടം നേടി കഴിഞ്ഞിരിക്കുന്നു . എന്നാൽ ലോകമെമ്പാടും പ്രശ്നം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ കീടത്തിനും വിനയായിട്ടുള്ളത് .

മിഡ്ജിനെ പ്രതിസന്ധിയിലാക്കുന്നത് വേനൽക്കാലത്ത് ചൂട് കൂടുന്നതാണ്. 2 വർഷത്തോളം സമയമെടുത്താണ് ഈ കീടം തന്റെ ജീവിതചക്രം പൂർത്തിയാക്കുക. കീടങ്ങളുടെ ജീവിതം ഈ കാലത്ത് കൂടുതൽ സമയവും ലാർവ എന്ന ഘട്ടത്തിലാകും .

നിലവിലെ സാഹചര്യത്തിൽ നിന്ന് രണ്ട് ഡിഗ്രിയെങ്കിലും ചൂട് ഉയരുന്നത് പോലും മിഡ്ജിന്റെ അതിജീവനശേഷിയെ സാരമായി ബാധിക്കുമെന്നു ശാസ്ത്രജ്ഞർ. ഈ അവസ്ഥയിൽ ഭക്ഷണം ഫലപ്രദമായി അകത്താക്കാനോ അതു ദഹിപ്പിക്കാനോ ഇവയ്ക്ക് സാധിക്കുകയില്ല. ഇത് ഇവയുടെ തുടർന്നുള്ള വികാസത്തെയും പ്രജനനത്തെയുമൊക്കെ ബാധിക്കുകയും ചെയ്യും. ഭാവിയിൽ താപനില വളരെ ഉയരുന്നത് ഇവയുടെ വംശനാശത്തിനു പോലും വഴിവച്ചേക്കാമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

ഒരു സെന്റിമീറ്ററോളം നീളം വയ്ക്കുന്ന ഈ കീടത്തിന് –15 ഡിഗ്രി വരെ താപനില നേരിടാനുള്ള കഴിവാണ് ഉള്ളത്. തങ്ങളുടെ ശരീരദ്രാവകങ്ങളുടെ 70 ശതമാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയും ഇവയ്ക്ക് സഹിക്കാൻ കഴിയും. ഒരു മാസത്തോളം ഓക്സിജൻ ഇല്ലാതെ ജീവിക്കാനുള്ള ശേഷിയും ഈ കീടങ്ങൾക്ക് ഉണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment