വന്‍ ഭൂചലന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ജപ്പാനില്‍ ഭൂചലനം

വന്‍ ഭൂചലന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ജപ്പാനില്‍ ഭൂചലനം

ജപ്പാനില്‍ അതിശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്നും (megathrusts ) മൂന്നു ലക്ഷം പേര്‍ മരിക്കാനിടയാക്കിയേക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ജപ്പാനില്‍ 7.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പസഫിക് സമുദ്രത്തിലെ നാന്‍കായ് ട്രഫ് എന്ന മേഖലയിലാണ് വന്‍ ഭൂചലന മുന്നറിയിപ്പ. ജപ്പാനിലെ കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കാണ് ഭീഷണി.

ഇതിനു പിന്നാലെ ഇന്നലെ ടോക്യോവിലാണ് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പസഫിക് തീരത്തോട് ചേര്‍ന്ന് അതിശക്തമായ ഭൂചലനം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം ജപ്പാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കനാഗവ, സെയ്താമ, യമാനാഷി, ഷിസോക എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ടോക്യോവിലെ കെട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ടോക്യോ മെട്രോയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു.

മെഗാക്യുക് മുന്നറിയിപ്പ് തീവ്രഭൂചലനം

വലിയ ശക്തിയുള്ള ഭൂചലനം ഉണ്ടാകാമെന്നും ഇത് സുനാമിക്ക് കാരണമാകാമെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏതു സമയപരിധിക്കകം ഭൂചലനമുണ്ടാകുമെന്ന് പറയാനാകില്ലെന്നും പസഫിക് തീരത്താണ് സാധ്യതയെന്നും നിലവിലുള്ളതിനേക്കാള്‍ തീവ്രത പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

നാന്‍കായ് ട്രഫ് ഭൂചലന മേഖല

പസഫിക് സമുദ്രത്തിലെ നാന്‍കായ് ട്രഫിനു സമീപത്തെ രണ്ടു ടെക്ടോണിക് പ്ലേറ്റുകള്‍ക്കിടയിലാണ് വലിയ ഭൂചലന സാധ്യത പ്രവചിച്ചത്. ഷിസോക്കയില്‍ നിന്ന് 800 കി.മി കടലിനടിയിലൂടെ സഞ്ചരിച്ചാലെത്തുന്ന പ്രദേശമാണ് നാന്‍കായ് ട്രഫ്. ടോക്യോക്ക് പടിഞ്ഞാറാണ് ഈ പ്രദേശം. ക്യുഷു ദ്വീപിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്നാണ് നാന്‍കായ് ട്രഫ് സ്ഥിതി ചെയ്യുന്നത്.

ഓരോ നൂറ്റാണ്ടിലും ഒന്നോ രണ്ടോ തവണ ഇവിടെ അതിശക്തമായ ഭൂചലനം ഉണ്ടാകാറുണ്ട്. മെഗാ ത്രസ്റ്റ് ക്യുക് ( megathrust quakes )എന്നാണ് ഇതിനെ വിളിക്കാറുള്ളത്. ജപ്പാന്റെ തെക്കന്‍ തീരത്ത് സുനാമി ഈ ഭൂചലനത്തിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.

1707 ല്‍ നാന്‍കായ് ട്രഫില്‍ ഉണ്ടായ ഭൂചലനമാണ് ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂചലനം. ഈ ഭൂചലനത്തിന് പിന്നാലെ ഫുജിയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. 1854 ല്‍ നാന്‍കായില്‍ രണ്ടു ഭൂചലനങ്ങളുണ്ടായിരുന്നു. രണ്ടും മെഗാത്രസ്റ്റുകളായിരുന്നു. 1944 ലും 1946 ലും ഇവിടെ മെഗാത്രസ്റ്റുകളുണ്ടായി.

അടുത്ത 30 വര്‍ഷത്തില്‍ ചലനം ഉറപ്പ്

അടുത്ത 30 വര്‍ഷത്തിനകം 8-9 തീവ്രതയില്‍ നാന്‍കായ് ട്രഫില്‍ ഭൂചലനം ഉറപ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 70 ശതമാനം സാധ്യത അതിനു മുന്‍പ് തന്നെ പ്രവചിക്കപ്പെടുന്നുണ്ട്. 3 ലക്ഷം പേരുടെ മരണത്തിന് വരെ ഇടയാക്കിയേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഭൂചലനത്തില്‍ 13 ട്രില്യണ്‍ ഡോളറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ നാശനഷ്ടവും കണക്കാക്കുന്നു.

നാന്‍കായ് ട്രഫിലെ ഭൂചലനങ്ങളെല്ലാം വന്‍ നാശനഷ്ടം ഉണ്ടാക്കിവയാണെന്ന് ജിയോളജിസ്റ്റ് കെയ്‌ലെ ബ്രാഡ്‌ലിയും ജുഡിത് എ ഹബ്ബാര്‍ഡും എര്‍ത്ത്ക്യുക് ഇന്‍സൈറ്റ് ന്യൂസ്‌ലെറ്ററില്‍ എഴുതി.

ഭൂചലനം കൃത്യമായി പ്രവചിക്കല്‍ അസാധ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഉണ്ടാകാനിടയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മാറിത്താമസിക്കാനാണ് നിര്‍ദേശം. ദുരന്ത നിവാരണ കിറ്റ് കരുതാനും നിര്‍ദേശമുണ്ട്. കുപ്പിവെള്ളം, ഉണങ്ങിയ പഴങ്ങള്‍ പോലുള്ള ഭക്ഷണങ്ങള്‍, ടോര്‍ച്ച്, റേഡിയോ, മറ്റ് വസ്തുക്കള്‍ കരുതാനാണ് നിര്‍ദേശം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment