കുവൈത്തിൽ മഴക്കൊപ്പം പെയ്ത മഞ്ഞിൽ റോഡുകളിലും മറ്റും ഗതാഗത തടസം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റോഡുകളിൽ മഞ്ഞിന്റെ വലിയ പാളികൾ ദൃശ്യമായത്. മഞ്ഞു നിറഞ്ഞ പാതയിലൂടെ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തദ്ദേശീയർക്കും വിദേശികൾക്കും നവ്യാനുഭൂതിയായി ഈ കാഴ്ചയെന്ന് കുവൈത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്രയും മഞ്ഞു മൂടിയ വെളുത്ത റോഡുകൾ കണ്ടിട്ടില്ലെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പിലെ മുൻ ഡയരക്ടർ മുഹമ്മദ് കരാം പറഞ്ഞു.
ഇതിനകം 63 എം.എം മഴ ലഭിച്ചെന്നും തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും കുവൈത്ത് കാാലാവസ്ഥാ വകുപ്പ് പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ ഇടിയോടെ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. ഇനിയും ഇടിയോടുകൂടെ മഴയും മണിക്കൂറിൽ 55 കി.മി വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷം കനത്ത ചൂടാണ് കുവൈത്തിൽ ഭൂരിഭാഗം സമയത്തും അനുഭവപ്പെട്ടത്. 55 ഡിഗ്രിവരെ ചൂട് ഇത്തവണ കുവൈത്തിൽ അനുഭവപ്പെട്ടിരുന്നു. കുവൈത്തിൽ മഞ്ഞു വീഴ്ച പതിവുള്ളതല്ല.
#kuwait today pic.twitter.com/Ks8CuQBS1H
— Khaled Sulaiman (@ksulaiman) December 27, 2022
കഴിഞ്ഞ രണ്ടു ദിവസമായി ഗൾഫ് നാടുകളിൽ കനത്ത മഴയും പ്രളയവും തുടരുകയാണ്. യു.എ.ഇയിലെ ഫുജൈറയിലാണ് കനത്ത മഴ നാശനഷ്ടം വിതയ്ക്കുന്നത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രദേശങ്ങളിലും മധ്യ മേഖലയിലും കനത്ത മഴ രണ്ടുദിവസം കൂടി തുടരും . ഖത്തറിലും കുവൈത്തിലും മഴ തുടരും . ഖത്തറിൽ ജൂലൈയിൽ മഴ പെയ്യുന്നത് അസാധാരണമാണ്. കഴിഞ്ഞദിവസം ഗുജറാത്ത് ഭാഗത്ത് നിന്നുള്ള അന്തരീക്ഷ ചുഴി പാകിസ്താനിലെ കറാച്ചിക്ക് മുകളിലൂടെ സഞ്ചരിച്ച് ഇറാൻ വഴി ഗൾഫ് മേഖലയിലെത്തുകയായിരുന്നു. കറാച്ചിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ 20 പേരാണ് മരിച്ചത്. മൺസൂൺ തുടങ്ങിയതു മുതൽ ഇതുവരെ 300 പേർ പാക്കിസ്ഥാനിൽ കാലവർഷക്കെടുതിയെ തുടർന്ന് മരിച്ചതായാണ് കണക്ക്. തുടർന്ന് ഇറാനിന്റെ പ്രവിശ്യകളിലും ശക്തമായ മഴയും വെള്ളക്കെട്ടും ഉണ്ടായി. ഒമാനിലും ശക്തമായ മഴ പെയ്തു .
തുടർന്നാണ് യു.എ.ഇയിൽ മഴ ശക്തിപ്പെട്ടത്. യു.എ.ഇയിൽ രണ്ടുദിവസമായി ശക്തമായ മഴയിൽ നഗരങ്ങൾ വെള്ളത്തിലായി. പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായത്. യു.എ.ഇയിൽ എങ്ങും മഴ തുടരാനുള്ള സാധ്യതയാണ് ഇപ്പോഴുമുള്ളത്. സൗദി അറേബ്യയിലും കഴിഞ്ഞ രണ്ടു ദിവസമായി മഴ ലഭിക്കുന്നുണ്ട്. റിയാദ്, ദമാം ഉൾപ്പെടെയുള്ള മേഖലകളിൽ വ്യക്തമായ മഴ തുടരും . സൗദിയുടെ കിഴക്കൻ , മേഖല മധ്യമേഖല തുടങ്ങിയ മേഖലയിലാണ് മഴ പെയ്യുക. കടുത്ത വേനൽ തുടരുന്നതിനിടെയാണ് ഗൾഫിൽ മഴയെത്തിയത്. കഴിഞ്ഞദിവസംവരെ 50° വരെ താപനില പലയിടത്ത് റിപ്പോർട്ട് ചെയ്തിരുന്നു.