വടക്കൻ ഇറ്റലിയിലെ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു; ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചു

വടക്കൻ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കം. എട്ട് പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

വെള്ളപ്പൊക്കത്തെത്തുടർന്ന് ഇമോലയിൽ ഞായറാഴ്ച നടക്കാനിരുന്ന ഫോർമുല വൺ എമിലിയ റൊമാഗ്ന ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി. ചില പ്രദേശങ്ങളിൽ 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതി ലഭിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളിലൂടെ വെള്ളം ഒഴുകുകയും ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ മുങ്ങുകയും ചെയ്തുവെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമേസി പറഞ്ഞു.

ഏകദേശം 50,000 പേർക്ക് വൈദ്യുതി ഇല്ലെന്ന് മുസുമെസി പറഞ്ഞു.

വെള്ളപ്പൊക്ക മേഖലയ്ക്ക് ചുറ്റും എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി എമിലിയ-റൊമാഗ്നയുടെ വൈസ് പ്രസിഡന്റ് ഐറിൻ പ്രിയോലോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴയ്ക്ക് ശമനമുണ്ടെന്നും എന്നാൽ നദിയിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പോകുന്ന വഴി, ദുരിതബാധിതർക്കുള്ള പിന്തുണ ട്വീറ്റ് ചെയ്തു. “ആവശ്യമായ സഹായവുമായി ഇടപെടാൻ സർക്കാർ തയ്യാറാണ്” എന്നും പറഞ്ഞു.

ഫോർമുല വൺ റേസ് മാറ്റിവച്ചു

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾക്ക് സമീപമുള്ള ഇമോളയിൽ ഈ വാരാന്ത്യത്തിലെ ഫോർമുല വൺ റേസ് നിർത്തിവെച്ചു. അടിയന്തര സേവനങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാർ പറഞ്ഞതിനെത്തുടർന്നാണ് പരുപാടി നിർത്തിവച്ചത്.

“ഞങ്ങളുടെ ആരാധകർക്കും ടീമുകൾക്കും ഞങ്ങളുടെ ഉദ്യോഗസ്ഥർക്കും സുരക്ഷിതമായി ഇവന്റ് നടത്താൻ കഴിയാത്തതിനാലാണ് ഈ തീരുമാനമെടുത്തത്,” സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ഇമോലയുടെ തെക്ക് ഭാഗത്തുള്ള ഫെൻസ, സെസീന, ഫോർലി എന്നിവിടങ്ങളിലെ തെരുവുകളിലൂടെ ചെളിവെള്ളം ഒഴുകി, പാർക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലൂടെ ഒഴുകി. ചില സ്റ്റോറുകൾ വെള്ളത്തിനടിയിലായി.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment